ഓളപ്പരപ്പിലെ ഒളിംപിക്സ് : കളിവള്ളങ്ങൾ തേടി ക്ലബ്ബുകൾ
Monday, July 1, 2024 6:51 AM IST
കുമരകം: ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇഷ്ട കളിവള്ളങ്ങൾ തേടി ക്ലബ്ബുകൾ തെരച്ചിൽ തുടങ്ങി. ഒരു വർഷത്തിൽ പ്രധാനമായും മൂന്നു മാസങ്ങളിലാണ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി കളിവള്ളങ്ങൾ നീരയണിയുന്നത് ശേഷിച്ച ഒമ്പതുമാസങ്ങളിലും അവ വള്ളപ്പുരകളിൽ വിശ്രമത്തിലായിരിക്കും. മത്സര വള്ളംകളികൾക്കുശേഷം കരയ്ക്കുകയറ്റുന്ന വള്ളങ്ങളുടെ പരിചരണം ഉടമയ്ക്ക് ഏറെ സാമ്പത്തികച്ചെലവേറിയതും ശ്രമകരവുമാണ്. ചെറുവള്ളങ്ങൾ മുതൽ ചുണ്ടൻവള്ളങ്ങൾ വരെയുള്ളവ മരത്തടിയിലാണ് നിർമിക്കുക.

ചെറിയ ഫെെബർ വള്ളങ്ങൾ ഇപ്പാേൾ ചില മത്സരങ്ങളിൽ രംഗത്തുണ്ടെങ്കിലും അവയുടെ സംരക്ഷണത്തിൽനിന്നും തികച്ചും വിഭിന്നമാണ് തടികൾക്കൊണ്ടു നിർമിച്ച വള്ളങ്ങളുടേത്. മത്സരങ്ങൾക്കുശേഷം കരയ്ക്കുകയറ്റി നന്നായി ഉണങ്ങി വള്ളപ്പുരയ്ക്ക് അകത്തുവച്ചാലും തടി കേടാകും. വെള്ളത്തിന്‍റെ കണികപോലും അവശേഷിക്കാതെ ഉണക്കിയശേഷം മീൻ നെയ്യിൽ കുളിപ്പിച്ച് വേണം കളിവള്ളങ്ങൾ സൂക്ഷിക്കാൻ. ഒരു തവണ നെയ്യ് തേച്ചാൽ മാത്രം പാേരാ. മീൻ നെയ്യുടെ അളവു കുറയുന്പോൾ വീണ്ടും വീണ്ടും നെയ്യ് തേക്കണം.

ക്ലബ്ബുകളുമായി കരാർ ഉറപ്പിച്ച ശേഷമാണ് വള്ളം നീരണിയിക്കുന്നത്. പരിശീലനതുഴച്ചിലിനു ശേഷം മത്സരത്തിന് രണ്ടു ദിവസം മുമ്പ് വീണ്ടും കളിവള്ളം കരയ്ക്കു കയറ്റും. പുക കൊടുത്തും ഹീറ്റർ ഉപയോഗിച്ചും ഒരു ദിവസം കൊണ്ടു വള്ളം ഉണക്കിയെടുക്കും. തുടർന്ന് ഗ്രെെൻഡ് ചെയ്ത് വള്ളം മിനുസപ്പെടുത്തും. അതിനുശേഷം വള്ളത്തിന്‍റെ പുറം പോളിഷ് ചെയ്തു മിനുസപ്പെടുത്തും. വെള്ളത്തിലൂടെ വള്ളം ചാട്ടുളിപോലെ പായുകയാണ് ഇതിന്‍റെ ലക്ഷ്യം.