ഒറ്റക്കൈയുടെ കരുത്തിൽ വേലായുധൻ തെങ്ങിൻ മുകളിൽ
Monday, July 1, 2024 10:57 PM IST
ദേവരാജൻ പൂച്ചാക്കൽ

പൂച്ചാക്കൽ: വൈകല്യങ്ങളെ മറന്ന് ജീവിതം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് എഴുപുന്നക്കാരുടെ വേലായുധൻ ചേട്ടൻ. ജന്മനാ വലതുകൈക്ക് സ്വാധീനക്കുറവുണ്ടെങ്കിലും അതൊന്നും തന്‍റെ ജീവിത പ്രാരാബ്ദങ്ങൾക്കു മുന്നിൽ ഒരു തടസമല്ലായിരുന്നു. എഴുപുന്ന പഞ്ചായത്തിൽ ഒൻപതാം വാർഡിൽ വെള്ളപ്പെക്കരി നികർത്തിൽ വേലായുധന്‍റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. കക്കാവാരൽ തൊഴിലാളിയായ അമ്മയുടെ ഏകവരുമാനം മാത്രമായിരുന്നു ആശ്രയം.
അമ്മയുടെ വരുമാനം മാത്രം കൊണ്ട് രണ്ടു സഹോദരിമാരെയും പഠിപ്പിക്കാനും കുടുംബം പോറ്റാനും പറ്റില്ലെന്ന് മനസിലാക്കിയ വേലായുധൻ പഠിപ്പുനിർത്തി അമ്മയോടൊപ്പം ജോലിക്കിറങ്ങി. എന്തുപണി എടുക്കാനും മടിയില്ലാത്ത വേലായുധൻ കക്കാവാരൽ, തെങ്ങ് കയറ്റം, വലവീശൽ, തൂമ്പാപ്പണി തുടങ്ങിയ മേഖലകളിൽ സജീവമാണ്. തുടക്കത്തിൽ പണിക്ക് വിളിക്കാൻ പലർക്കും മടിയായിരുന്നു.

ഒറ്റക്കൈകൊണ്ട് എന്തു ചെയ്യാനാണ് എന്ന വിചാരത്തിൽ മാറ്റി നിർത്തൽ. എന്നാൽ, ഇരു കൈകൾ ഉള്ളവർ ജോലി ചെയ്യുന്നതിനേക്കാൾ വേഗത്തിലാണ് വേലായുധൻ ഓരോ ജോലിയും തീർക്കുന്നത്. വേലായുധൻ തെങ്ങിൽ കയറുന്നത് അദ്ഭുതത്തോടെയാണ് ആളുകൾ നോക്കിനിൽക്കുന്നത്. കാക്കത്തുരുത്തിലെ ചെറു ദ്വീപിൽ വില്ലേജ് ടൂറിസം കേന്ദ്രത്തിലെ വിദേശികൾക്കും സ്വദേശികളുടെയും ഇഷ്ട നാടൻപാട്ടുകാരൻ കൂടിയാണ് വേലായുധൻ. പാട്ടുപഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതലെ പാട്ട് ഇഷ്ടമാണെന്ന് മൂളിപ്പാട്ടു പാടിക്കൊണ്ട് വേലായുധൻ പറയുന്നു. ഭാര്യ സുഷമ ജോലികളിൽ സഹായത്തിനുണ്ടെങ്കിലും മക്കളായ അബിജിത്തിനെയും അഭിഷേകിനെ ഒരു കര എത്തിച്ചിട്ടുവേണം വേലായുധൻ ചേട്ടന് വിശ്രമിക്കാൻ.