തർക്കസ്ഥലം ഒഴിവാക്കി കൊടുമണ്ണിൽ റോഡുപണി പുനരാരംഭിക്കും
Wednesday, June 26, 2024 4:21 AM IST
കൊടുമൺ: ഓടയുടെ അലൈൻമെന്‍റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിർമാണം നിർത്തിവച്ച ഏഴംകുളം-കൈപ്പട്ടൂർ റോഡുപണി പുനരാരംഭിക്കാൻ പൊതുമരാമത്തു മന്ത്രിയുടെ നിർദേശം. സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാർ മന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണിത്. തർക്കമുള്ള പ്രദേശത്തെ പണി ഒഴിച്ച് ബാക്കിപണികൾ പൂർത്തീകരിക്കാനാണ് നിർദേശം.

മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ കെട്ടിടത്തിനു മുന്പിലെ ഓട പണിയാണ് വിവാദമായത്. കെട്ടിടത്തിനു മുന്നിൽ ഓട റോഡിലേക്ക് വളച്ചുകെട്ടിയത് കോൺഗ്രസ് തടഞ്ഞു. തുടർന്ന് മുഴുവൻ പണികളും നിർത്തിവച്ചു. സർവേ അധികൃതർ പുറമ്പോക്ക് അളക്കുന്ന നടപടികളാണ് പിന്നീടുണ്ടായത്. സർവേ റിപ്പോർട്ട് വന്നശേഷം കെട്ടിടത്തിനു മുന്നിലെ പണികളെക്കുറിച്ച് തീരുമാനമുണ്ടാകും.

പോലീസ് സ്റ്റേഷനു സമീപം സ്റ്റേഡിയത്തിന് എതിർവശത്തുള്ള കെട്ടിടത്തിനു മുന്നിൽ ഓട വളച്ചുകെട്ടിയതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ.ശ്രീധരനാണ് പണി നിർത്തിവയ്ക്കാൻ ആദ്യം ആവശ്യപ്പെട്ടത്.

മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ അലൈൻമെന്‍റ് മാറ്റാൻ ശ്രമിച്ചെന്ന ശ്രീധരന്‍റെ ആരോപണം വിവാദമായിരുന്നു. തുടർന്ന് കോൺഗ്രസും ബിജെപിയും സമരം നടത്തി. റോഡിൽ വാഴവിള പാലം മുതൽ ചന്ദനപ്പള്ളി വരെ മെറ്റലിംഗ് പൂർ്തിയായെങ്കിലും ടാർ ചെയ്തിട്ടില്ല. മൃഗാശുപത്രി മുതൽ വാഴവിള പാലം വെയാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്.