പോളയും മാലിന്യവും നിറഞ്ഞു : മാലിന്യവാഹിനിയായി പെരിങ്ങര തോട്
Wednesday, June 26, 2024 4:18 AM IST
തിരുവല്ല: അപ്പര്‍കുട്ടനാടന്‍ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങര-ചാത്തങ്കേരി തോട് മാലിന്യവാഹിനിയായി. പോളകൾ നിറഞ്ഞ തോട്ടിൽ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. മഴക്കാല ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാഞ്ഞതും തോടിന്‍റെ വൃത്തിഹീനമായ അന്തരീക്ഷവുമാണ് പ്രദേശവാസികള്‍ക്ക് കടുത്ത ആരോഗ്യഭീഷണി ഉയര്‍ത്തുന്നത്.

മണിമലയാറിന്‍റെ കൈവഴിയായി മണിപ്പുഴയില്‍നിന്ന് ആരംഭിച്ച് ചാത്തങ്കരി തോട്ടില്‍ പതിക്കുന്ന പെരിങ്ങര തോട് നെടുമ്പ്രത്തുനിന്നു വരുന്ന വാളകത്തില്‍ തോടുമായി സംയോജിച്ച് മേപ്രാല്‍ വളവനാരിവഴി പമ്പയില്‍ പതിക്കുന്നു.

ഈ പ്രദേശങ്ങളെല്ലാം നിലവില്‍ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ് . കാലവര്‍ഷത്തില്‍ വെള്ളമെത്തിയെങ്കിലും കാര്യമായ ഒഴുക്ക് തോട്ടില്‍ അനുഭവപ്പെട്ടിട്ടില്ല. ജലനിരപ്പ് താഴ്ന്നതോടെ പല ഭാഗത്തും മാലിന്യം അടിഞ്ഞുകൂടിയ അവസ്ഥയാണ്.

പദ്ധതികൾ കടലാസിൽ ഒതുങ്ങി

ജലസമൃദ്ധമായ ഭൂതകാലം പഴയ തലമുറയുടെ ഓര്‍മകളിലുണ്ട്. പഞ്ചായത്തിന്‍റെ പദ്ധതികൾ പലതും കടലാസിൽ ഒതുങ്ങി. തോടിന്‍റെ നവീകരണത്തിനായി തയാറാക്കിയ പദ്ധതികൾ വെളിച്ചം കണ്ടിട്ടില്ല.

കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും അടക്കമുളള ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് തോടിന്‍റെ ഇരുകരകളിലുമുളളവർ‍ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളെയും സന്പന്നമാക്കിയിരുന്നത് തോട്ടിലെ ശുദ്ധജലംതന്നെയായിരുന്നു.

നിലവിൽ മാലിന്യം നിറഞ്ഞ തോട്ടിലേക്കിറങ്ങാന്‍തന്നെ ആളുകൾ മടിക്കുകയാണ്. വെളളത്തിന്‍റെ ദുര്‍ഗന്ധം അവഗണിച്ച് തോട്ടിലിറങ്ങുന്നവര്‍ക്ക് ചൊറിച്ചിലും പുകച്ചിലും അനുവപ്പെടുന്നതായി പരാതിയുണ്ട്.

ഇരുകരകളിലുമുളള ചില വീടുകളില്‍നിന്നു പലവിധ മാലിന്യങ്ങള്‍ തോട്ടില്‍ നിക്ഷേപിക്കുന്നതും വെളളം മലിനമാകാന്‍ കാരണമാകുന്നുണ്ട്. സമീപത്തെ കുടിവെള്ള സ്രോതസുകൾ മലിനപ്പെടാനും ഇതു കാരണമാകുന്നു.

കൂടുകളും ചേരുകളും നീരൊഴുക്കിനു തടസം

വെളളപ്പൊക്കക്കാലത്ത് മീന്‍ പിടിക്കുന്നതിനായി തോട്ടില്‍ സ്ഥാപിച്ച വമ്പന്‍ കൂടുകളും കൂടിന് സംരക്ഷണമൊരുക്കുന്ന ചേരുകളുമാണ് നീരൊഴുക്ക് തടസപ്പെടാന്‍ പ്രധാനമായും കാരണമാകുന്നത്. മീന്‍ പിടിക്കുന്നതിനായി തോടിനു കുറുകെ കെട്ടിയിരുന്ന അഴിയടുപ്പമുളള വലകളും ഒഴക്കിന് തടസം സൃഷ്ടിക്കുന്നുണ്ട്.

പോളയും പായലും അഴുകി പ്രദേശമാകെ ദുര്‍ഗന്ധം പരക്കുകയാണ്. ജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് ക്രമാതീതമായി കൊതുക് പെരുകുന്നതിനും ഇടയാകുന്നുണ്ട്. തോട്ടിലെ മലിനജലം ഉറവകളിലൂടെ പ്രദേശത്തെ കിണറുകളിലെത്തുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

നീരൊഴുക്ക് സുഗമമായി നടക്കാതെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ പ്രദേശത്ത് തോട്ടിലെ ജലം കറുത്തിരുണ്ട് കുഴമ്പ് പരുവത്തിലായി മാറിയിരിക്കുകയാണ്. തോട്ടിലെ ജലം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ അപ്പര്‍ കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക മേഖലയായ പെരിങ്ങരയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

പ്രദേശത്തെ പല പ്രധാന പാടശേഖരങ്ങളിലേക്കും കാര്‍ഷികാവശ്യത്തിനുളള ജലം ലഭിച്ചിരുന്നത് ഈ തോട്ടില്‍നിന്നാണ്. സമീപ കിണറുകളിലേക്കും വെള്ളം വ്യാപിക്കാനിടയുണ്ട്.

മാലിന്യങ്ങളും തോട്ടിലേക്ക്

തോടിന്‍റെ ഇരുകരയിലെയും താമസക്കാരുടെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കുഴലുകളും തോട്ടിലേക്കാണ് ഒഴുകുന്നത്. ശുചീകരണത്തിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാട്ടാത്തതാണ് തോടിന്‍റെ ദുരവസ്ഥയ്ക്ക് കാരണമായിത്തീര്‍ന്നിരിക്കുന്നത്.

തോടിന്‍റെ ശോച്യാവസ്ഥമൂലം പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെ വർധിച്ചിരിക്കുകയാണ്. ഇരു കരകളിലെയും ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ പരിഹരിച്ച് തോട് സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി‍ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.