സഞ്ചാരികളുടെ പ്രവാഹം: റാണിപുരത്തെ കുഴക്കി സ്ഥലപരിമിതിയും നെറ്റ് വർക്ക് പ്രശ്നവും
Monday, July 8, 2024 1:10 AM IST
റാണിപുരം: മഴക്കാലത്ത് സഞ്ചാരികളുടെ അത്ഭൂതപൂർവമായ ഒഴുക്ക് തുടരുമ്പോൾ സ്ഥലപരിമിതിയും ഇന്‍റർനെറ്റ് പ്രശ്നവും റാണിപുരത്തെ കുഴക്കുന്നു. അവധി ദിവസമായ ഇന്നലെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ടിക്കറ്റ് കൗണ്ടറിന് സമീപം വാഹനങ്ങൾ നിർത്താൻ സ്ഥലം കിട്ടാത്തതിനാൽ മിക്കവർക്കും പാതയോരത്ത് തന്നെ നിർത്തിയിടേണ്ടിവന്നു. വാഹനങ്ങൾ ഏറെ അകലെ നിർത്തിയിട്ട് ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നുപോകേണ്ട അവസ്ഥയാണ് ഏറെപ്പേർക്കുമുണ്ടായത്. രാവിലെ കാഞ്ഞങ്ങാട് നിന്നും റാണിപുരത്തേക്ക് വരുന്ന കെഎസ്ആർടിസി ബസിലും വൻ തിരക്കായിരുന്നു. മഴ തുടങ്ങിയതോടെ അവധി ദിവസങ്ങളിൽ മൂവായിരത്തിലധികം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ജൂലൈ ഒന്ന് മുതൽ യുപിഐ സംവിധാനം വഴിയാണ് വനം വകുപ്പ് ടിക്കറ്റ് വിൽപന നടത്തുന്നത്.


എന്നാൽ നെറ്റ്‌വർക്ക് കിട്ടാത്തതും കൗണ്ടറിലെ വൈഫൈക്ക് വേഗതയില്ലാത്തതും മൂലം ഇതും മെല്ലെപ്പോക്കിലായി. ഇന്നലെ തിരക്കേറിയതോടെ സഞ്ചാരികളെ കാത്തുനിർത്തുന്നത് ഒഴിവാക്കാൻ ക്യാഷ് പെയ്മെന്‍റിലേക്കു തന്നെ മാറേണ്ടിവരികയായിരുന്നു.