ആശ്രയമാകാതെ ആരോഗ്യകേന്ദ്രങ്ങൾ
Monday, July 8, 2024 1:10 AM IST
എണ്ണപ്പാറ/കുമ്പള: ആയുഷ്മാൻ ആരോഗ്യമന്ദിറെന്ന് ഹിന്ദിയിൽ വിളിച്ചാലും ആരോഗ്യകേന്ദ്രമെന്ന് മലയാളത്തിൽ വിളിച്ചാലും സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരും മരുന്നുകളും അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായാൽ മതിയെന്നാണ് സാധാരണക്കാരുടെ ആഗ്രഹം. പക്ഷേ പലയിടത്തും ബ്രാൻഡിംഗും പെയിന്‍റ് മാറ്റിയടിക്കലുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഈ ആഗ്രഹം മാത്രം നടക്കാത്ത നിലയാണ്.

മലയോരം പനിച്ചു വിറയ്ക്കുമ്പോഴും എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് ഒപി സേവനം ലഭിക്കുന്നില്ല. കുടുംബാരോഗ്യകേന്ദ്രത്തിൽ ചുരുങ്ങിയത് മൂന്ന് ഡോക്ടർമാരെങ്കിലും വേണമെന്നാണ് നിയമം. എന്നാൽ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ഡോക്ടർ പ്രസവാവധിയിൽപോയതോടെ നിലവിൽ ഇവിടെ രണ്ടു ഡോക്ടർമാർ മാത്രമേയുള്ളൂ. ഇവർക്ക് വിശ്രമമനുവദിക്കുന്നതിനായി ആദ്യം ഞായറാഴ്ച അവധി നല്കിയെങ്കിലും അത് വിവാദമായതോടെ അത് മാറ്റി പകരം ഒപി സമയം വെട്ടിച്ചുരുക്കുകയായിരുന്നു.

എല്ലാ ദിവസവും രാവിലെതന്നെ നൂറിലേറെ രോഗികൾ എത്തുന്നുണ്ട്. ഇവരെ പരിശോധിച്ചുകഴിയുമ്പോഴേക്കും മിക്കവാറും ഉച്ചകഴിയും. പിന്നീടെത്തുന്നവർക്ക് ഒപി ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്. അവധിയില്ലാതെ ജോലിചെയ്യേണ്ടിവരുന്ന ഡോക്ടർമാർക്ക് വിശ്രമമനുവദിക്കാതിരിക്കാൻ കഴിയില്ലല്ലോ. ഒരു ഡോക്ടറെയെങ്കിലും കൂടുതലായി ലഭിച്ചാൽ സായാഹ്ന ഒപി വീണ്ടും തുടങ്ങാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.

സാധാരണ കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഒപി സമയം രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയാണ്. എന്നാൽ ഇവിടെ ഉച്ചകഴിയുമ്പോൾ തന്നെ സേവനം നിർത്തേണ്ടിവരികയാണ്. പിന്നീടെത്തുന്നവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കോ മാവുങ്കാലിലെയോ കാഞ്ഞങ്ങാട്ടെയോ സ്വകാര്യ ആശുപത്രികളിലേക്കോ പോകേണ്ടിവരുന്നു.


ആശുപത്രിയിൽ താത്കാലികമായി നിയമിച്ചിരുന്ന ലാബ് ടെക്നീഷ്യന്‍റെ സേവനകാലാവധി കഴിഞ്ഞതോടെ ലാബും പ്രവർത്തനരഹിതമാകുന്ന നിലയാണ്. ഈ പ്രദേശത്ത് മൂന്നുപേർക്ക് ഈ വർഷം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഴുവൻ സമയ ഒപി സേവനവും ലാബ് സൗകര്യവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.
കെട്ടിടമുണ്ടായിട്ടും ഡോക്ടർമാരില്ലാത്തതാണ് എണ്ണപ്പാറയിലെ പ്രശ്നമെങ്കിൽ കെട്ടിടസൗകര്യം തന്നെ ഇല്ലാത്തതാണ് കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിന്‍റെ അവസ്ഥ.

ജനസാന്ദ്രതയേറിയ നഗരസ്വഭാവമുള്ള പ്രദേശമായതുകൊണ്ട് അഞ്ഞൂറോളം പേരാണ് ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. 1962ൽ നിർമിച്ച പഴയ കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ്.

ഇടക്കാലത്ത് നിർമിച്ച മറ്റൊരു കെട്ടിടം കൂടി ഉണ്ടെങ്കിലും സാമൂഹികാരോഗ്യ കേന്ദ്രത്തിനൊത്ത സൗകര്യങ്ങളൊന്നും ആയിട്ടില്ല.

പുതിയ കെട്ടിടമുൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾക്കായി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ അഞ്ചരക്കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞവർഷം സർക്കാർ അനുമതി ലഭിച്ചിരുന്നു. എന്നാൽ ടെൻഡർ വിളിച്ച് പ്രവൃത്തികൾ തുടങ്ങുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്. സർക്കാർ പ്രഖ്യാപിച്ച ഡയാലിസിസ് സൗകര്യവും ഇതുവരെ പ്രാവർത്തികമായിട്ടില്ല.