എണ്ണപ്പാറ-മുക്കുഴി റോഡ് വീതികൂട്ടാൻ കാത്തിരിപ്പ്
Monday, July 8, 2024 1:10 AM IST
എണ്ണപ്പാറ: ഏഴാംമൈൽ-എണ്ണപ്പാറ-തായന്നൂർ റോഡിന്‍റെ അധികഭാഗവും വീതികൂട്ടി നവീകരിച്ചപ്പോൾ ഇടയ്ക്കുള്ള മൂന്നു കിലോമീറ്റർ ഭാഗം ഇപ്പോഴും പഴയപടി തന്നെ. എണ്ണപ്പാറ മുതൽ മുക്കുഴി വരെയുള്ള ഭാഗമാണ് ഇപ്പോഴും വീതികൂട്ടാതെ അവശേഷിക്കുന്നത്. അടുത്തിടെ റീടാറിംഗ് നടത്തിയതു മാത്രമാണ് ഇവിടെയുണ്ടായ ആശ്വാസം.

സ്വകാര്യബസുകളും സ്കൂൾ ബസുകളുമുൾപ്പെടെ വലിയ വാഹനങ്ങൾ ഇവിടെ ഒരേസമയം രണ്ടു ദിശകളിലേക്കും വന്നാൽ തടസം നേരിടുന്ന അവസ്ഥയാണ്.

നെടുകര ഭാഗത്ത് റോഡിന്‍റെ ഒരുവശത്ത് കുന്നിടിച്ച ഭാഗവും മറുവശത്ത് ആഴമുള്ള ചരിവുമായതിനാൽ വശത്തേക്ക് ഒരല്പം തെന്നിയാൽപോലും അപകടം സംഭവിക്കാമെന്ന നിലയാണ്. ഇവിടെ റോഡിന്‍റെ വീതികൂട്ടി സുരക്ഷാവേലി നിർമിക്കണമെന്ന ആവശ്യം ദീർഘനാളായി ഉള്ളതാണ്.


ജില്ലാ പഞ്ചായത്തിനു കീഴിലുള്ള റോഡിൽ ഏഴാംമൈൽ മുതൽ മുക്കുഴി വരെയും എണ്ണപ്പാറ മുതൽ തായന്നൂർ വരെയും വീതികൂട്ടി നവീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ എണ്ണവും വേഗതയും കൂടി. ഇടയ്ക്ക് ഇങ്ങനെയൊരു കുപ്പിക്കഴുത്തുണ്ടെന്ന കാര്യം ഇവിടെയെത്തുമ്പോൾ മാത്രമാണ് പലരും അറിയുന്നത്. അര കിലോമീറ്ററോളം ആഴത്തിലുള്ള ചരിവ് കാടുമൂടി കിടക്കുന്നതിനാൽ ആഴം പെട്ടെന്ന് തിരിച്ചറിയാനും കഴിയുന്നില്ല.

അപകടങ്ങളെന്തെങ്കിലും ഉണ്ടാകുന്നതിനുമുമ്പ് ജില്ലാ പഞ്ചായത്ത് ഇടപെട്ട് ഇവിടെ സുരക്ഷാ ക്രമീകരണങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.