കാർഷികവിളകൾ നശിപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം
Monday, July 8, 2024 1:10 AM IST
കൊന്നക്കാട്: മലയോരത്ത് കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടത്തിന് അറുതിയില്ല. വള്ളിക്കടവ് ഒട്ടേമ്മാളത്തെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി കാട്ടാനക്കൂട്ടം നാശം വിതച്ചത്. ജോർജ് ചക്കാലക്കൽ, മാത്യു പാറത്താൽ, ജോർജ് പിണക്കാട്ട് പറമ്പിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശം വരുത്തിയത്. ആനകൾ കടന്നുപോയ വഴിയിലുള്ളതെല്ലാം പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും നശിപ്പിച്ചതായി യുവകർഷകൻ അമൽ പാറത്താൽ പറഞ്ഞു.


മാലോത്ത് കസബ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്ന വഴിയുടെ അടുത്തുവരെ കാട്ടാനകളെത്തി. കഴിഞ്ഞ ജനുവരിയിലും ഇവിടെ ആനകളിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊന്നക്കാട് നെല്ലിമലയിലും മാലോം പുഞ്ചയിലും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരുന്നു. കൃഷിയിടങ്ങൾക്കൊപ്പം ജനവാസ മേഖലകളിലും ആനകളെത്തിത്തുടങ്ങിയത് കൂടുതൽ ആശങ്കയാകുകയാണ്.