17 പശുക്കളെ കരാറുകാരന്‍ കടത്തി; ‌ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല
Monday, July 8, 2024 1:10 AM IST
ഷൈബിന്‍ ജോസഫ്

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ കേരളയുടെ (പിസികെ) കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക ഉക്കിനടുക്കയില്‍ സ്ഥിതിചെയ്യുന്ന ഹൈടെക് ഡയറി ഫാമില്‍നിന്നും കരാറെടുത്ത വ്യക്തി 17 എച്ച്എഫ് (ഹോഴ്‌സ്റ്റീന്‍ ഫ്രീസിയന്‍) പശുക്കളെ കടത്തിക്കൊണ്ടുപോയി ഒരുവര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല. ഫാം നഷ്ടത്തിലായതിനെത്തുടര്‍ന്നാണ് നടത്തിപ്പിനായി കരാര്‍ കൊടുക്കാന്‍ പിസികെ അധികൃതര്‍ തീരുമാനിക്കുന്നത്. ഇതുപ്രകാരമാണ് തിരുവനന്തപുരം നെടുമങ്ങാട് നീറമണ്‍കടവ് സ്വദേശി എസ്.സന്തോഷ് കരാറെടുക്കുന്നത്.

അഞ്ചുവര്‍ഷം ഫാം നടത്തിപ്പിനായി 38 ലക്ഷം രൂപയ്ക്കാണ് സന്തോഷ് കരാറെടുക്കുന്നത്. 2023 ജൂണ്‍ 22ന് ഒരു ലക്ഷം രൂപ സെക്യൂരിറ്റി തുക അടച്ച് കരാറെടുത്ത സന്തോഷ് പിറ്റേദിവസം രാവിലെ 7.30ഓടെ തന്നെ ഫാമിലെത്തി പശുക്കളെയും കിടാരികളെയും കടത്തിക്കൊണ്ടുപോകുകയായിരുന്നു. വാടകയിനത്തില്‍ 38 ലക്ഷവും പശുക്കളുടെ വിലയായ 12 ലക്ഷവുമടക്കം 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവഴി പ്ലാന്‍റേഷന്‍ കോര്‍പറേഷന് ഉണ്ടായിരിക്കുന്നത്. ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും യഥാസമയം നടപടി സ്വീകരിക്കാതിരുന്നതോടെയാണ് ഇതു പിസികെ അധികൃതരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണമുയരുന്നത്.

2023 ഓഗസ്റ്റ് 22ന് അഡ്വ. മുഹമ്മദ് ഫൈസല്‍ ഡയറി ഫാമില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുകയും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പിസികെ എംഡി ജയിംസ് ജേക്കബിനോട് വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതേത്തുടര്‍ന്ന്, പശുവിനെ കടത്തിക്കൊണ്ടുപോയി നാലുമാസം കഴിഞ്ഞാണ് ഇതു സംബന്ധിച്ച് എസ്റ്റേറ്റ് മാനേജര്‍ പി.എം. ഇസ്മായില്‍ ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്.

പശുക്കളെ നഷ്ടമായ വകയില്‍ ഏഴുലക്ഷം രൂപ മാത്രമാണ് നഷ്ടമെന്ന് പരാതിയില്‍ രേഖപ്പെടുത്തിയതും ഒത്തുകളി സംശയം ബലപ്പെടുത്തുന്നു. മുന്തിയ ഇനം എച്ച്എഫ് പശുക്കളെ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും വേണമെന്നിരിക്കെ ഏഴുലക്ഷത്തിന്‍റെ കണക്ക് എങ്ങനെ ശരിയാകുമെന്നാണ് സംശയമുയരുന്നത്. കൂടാതെ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ആയിരുന്ന ജസ്റ്റസ് കരുണരാജന്‍ കരാര്‍ തുകയുടെ ആദ്യ ഗഡു അടയ്ക്കാന്‍ കരാറുകാരന് രണ്ടുതവണ കത്തയച്ചിട്ടുണ്ട്. എന്നാല്‍ പശുക്കളെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കരാറുകാരനെതിരെ ഒരു കത്തയയ്ക്കുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയം യഥാസമയം എംഡിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുമില്ല. (ജസ്റ്റസ് മേയ് 31നു സര്‍വീസില്‍ നിന്നും വിരമിച്ചു).

കരാറുകാരന്‍ പശുക്കളെ കടത്തിക്കൊണ്ടുപോകുന്ന ദിവസം ഫാം തൊഴിലാളികള്‍ എസ്റ്റേറ്റ് മാനേജരെ വിവരം അറിയിച്ചിരുന്നതാണ്. ജനറല്‍ മാനേജരുടെ അനുമതിയോടെയാണ് പശുക്കളെ കൊണ്ടുപോകുന്നതെന്നും പകരം കരാറുകാരന്‍ പുതിയ പശുക്കളെ കൊണ്ടുവരുമെന്നുമാണ് അന്ന് എസ്റ്റേറ്റ് മാനേജര്‍ മറുപടി നല്‍കിയത്. കരാറെടുത്ത സന്തോഷിന് പശുവളര്‍ത്തലില്‍ യാതൊരു മുന്‍പരിചയവുമില്ല. അക്ഷയ മാതൃകയിലുള്ള ഒരു ഡിജിറ്റല്‍ സേവാകേന്ദ്രത്തിന്‍റെ ഉടമയാണ് ഇദ്ദേഹം. ഇതോടെയാണ് ഫാം നടത്തിപ്പല്ല, പശുക്കടത്തായിരുന്നു കരാറുകാരന്‍റെ ലക്ഷ്യമെന്നും അതിന് പിസികെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയായിരുന്നെന്നും ആക്ഷേപമുയരുന്നത്. മുന്‍ ജീവനക്കാരന്‍ എം.ഗംഗാധരന്‍ നായരും ഇതുസംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.


ഉപകരണങ്ങള്‍ വാങ്ങി,
പശുക്കളെ വാങ്ങാൻ കാശില്ല!

കൃഷി വകുപ്പിന്‍റെ കീഴില്‍ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ കാസര്‍ഗോഡ് എസ്‌റ്റേറ്റിലെ പെര്‍ള ഡിവിഷനിലാണ് വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി മൂന്നരക്കോടി രൂപ മുതല്‍ മുടക്കി 2016ല്‍ ഫാം ഉദ്ഘാടനം ചെയ്യുന്നത്. തുടക്കം ആര്‍ഭാടപൂര്‍ണമായിരുന്നു. പാല്‍ ഉത്പാദിപ്പിച്ച് സ്വന്തം ബ്രാന്‍ഡ് നെയിമില്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 100 പശുക്കളെ വളര്‍ത്താനുള്ള സൗകര്യമൊരുക്കി. കറവയന്ത്രം, ഇറക്കുമതി ചെയ്യപ്പെട്ട വൈക്കോല്‍ സംസ്‌കരണയന്ത്രം, പ്രതിദിനം 1500 ലിറ്റര്‍ പാല്‍ പാസ്ചറൈസ് ചെയ്യാനുള്ള യന്ത്രം, പാല്‍ ശീതീകരണ പ്ലാന്‍റ്, പായ്ക്കിംഗ് യൂണിറ്റ്, ഗ്രാസ് കട്ടര്‍ എന്നുവേണ്ട പശുക്കളെ മസാജ് ചെയ്യുന്ന ഇലക്‌ട്രിക് ഗ്രൂമിംഗ് ബ്രഷ് വരെ വാങ്ങി. എന്നാല്‍ അവസാനം പശുക്കളെ വാങ്ങാൻ മാത്രം പണമില്ലായിരുന്നു! ഒരു ഹൈടെക് ഡെയറി ഫാമില്‍ 100 പശുക്കളുണ്ടാകണമെന്നും ഇതില്‍ 80 ശതമാനവും കറവപശുക്കള്‍ അല്ലെങ്കില്‍ ഫാം നഷ്ടത്തിലാകുമെന്നുമാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

എന്നാല്‍ പിസികെ ഫാം വെറും 30 പശുക്കളുമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പശുക്കളുടെ എണ്ണം 100 ആയാലും 30 ആയാലും ചെലവില്‍ വലിയ വ്യത്യാസം വരില്ല. എന്നാല്‍ വരുമാനത്തില്‍ വലിയ വ്യത്യാസമുണ്ടാകും. പ്രതിദിനം 1500 ലിറ്റര്‍ പാല്‍ ഉത്പാദനം പ്രതീക്ഷിച്ച് തുടങ്ങിയ ഫാമില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്നത് വെറും 30-40 ലീറ്റര്‍ പാല്‍. ഇതോടെ ഓരോ മാസവും ഫാമില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകാന്‍ തുടങ്ങി. ലാഭത്തിലാക്കാനുള്ള നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. ഉദ്യോഗസ്ഥര്‍ ഓരോ തവണ ഫാം സന്ദര്‍ശിച്ച് കൂടുതല്‍ പശുക്കളെ വാങ്ങുമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. ഒടുവില്‍ നഷ്ടങ്ങള്‍ കോടികളായി. സിഎജി റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായി. ഇതേത്തുടര്‍ന്നാണ് 2023ല്‍ ഫാം നടത്തിപ്പ് കരാര്‍ കൊടുക്കാന്‍ തീരുമാനിക്കുന്നത്.