കാണാതായ പെൺകുട്ടി പുഴയിൽ മരിച്ചനിലയിൽ
Tuesday, June 18, 2024 9:45 PM IST
മാഹി: മാഹി ഈച്ചിയിൽനിന്ന് കാണാതായ തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. കള്ളക്കുറിച്ചി സ്വദേശി പാണ്ഡ്യൻ-മുനിയമ്മ ദന്പതികളുടെ മകൾ പവിത്രയാണ് (13) മരിച്ചത്.

ഞായറാഴ്ചയാണ് പവിത്രയെ കാണാതായത്. തിങ്കളാഴ്ച നടത്തിയ തെരച്ചിലിൽ ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ഹൗസിനടുത്ത് വച്ചാണ് മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഞായറാഴ്ച പുഴയോരത്ത് ചെരിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ പുഴയിൽ വീണതാകാമെന്ന സംശയത്തിൽ തലശേരി, മാഹി അഗ്നിരക്ഷാ സേനകളും സ്കൂബാ ഡൈവേഴ്സും ഞായറാഴ്ച രാത്രിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങി സ്വദേശത്തേക്ക് കൊണ്ടു പോയി. ഏറെക്കാലമായി ഈച്ചി ഭാഗത്ത് താമസിച്ചു വരികയായിരുന്നു കുട്ടിയുടെ കുടുംബം. സഹോദരങ്ങൾ: ശരവണൻ, കോകില.