പ്രവൃത്തി തുടങ്ങി 14 വർഷം കഴിഞ്ഞിട്ടും ഗസ്റ്റ് ഹൗസ് നിർമാണം പൂർത്തിയായില്ല
Wednesday, June 19, 2024 7:38 AM IST
സുൽത്താൻ ബത്തേരി: പ്രവൃത്തി തുടങ്ങി 14 വർഷം കഴിഞ്ഞിട്ടും ഗസ്റ്റ് ഹൗസ് നിർമാണം പൂർത്തിയായില്ല. നഗരപരിധിയിൽ ഗൂഡല്ലൂർ റോഡിൽ അഞ്ച് ഏക്കർ വളപ്പിലുള്ള ഗസ്റ്റ് ഹൗസിനാണ് ദുർഗതി.

ഏകദേശം 16 കോടി രൂപയാണ് ഇക്കാലയളവിൽ ഗസ്റ്റ് ഹൗസ് നിർമാണത്തിനു ചെലവഴിച്ചത്. പ്രവൃത്തി എന്നു പൂർത്തിയാകുമെന്നു ചോദിച്ചാൽ അധികൃതർക്ക് ഉത്തരമില്ല. 2010ൽ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഗസ്റ്റ് ഹൗസിനു തറക്കല്ലിട്ടത്. 52 മുറിയും കോണ്‍ഫറൻസ് ഹാൾ, റസ്റ്റാറന്‍റ് എന്നിവയും അടങ്ങുന്ന അഞ്ചുനിലകെട്ടിടമാണ് വിഭാവം ചെയ്തത്. അതിഥി മന്ദിര നിർമാണം രണ്ടു വർഷത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും മന്ദിര നിർമാണം അനന്തമായി നീളുകയാണ്.നിർമാണത്തിനിടെ വർഷങ്ങൾ മുന്പ് കെട്ടിടത്തിന്‍റെ മുൻഭാഗം തകർന്നുവീണിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി. തുടർന്നുള്ള പ്രവൃത്തികളെയും ഇത് ബാധിച്ചു. രണ്ടാംഘട്ട നിർമാണത്തിനു 11.50 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തി നടന്നത്. ഗസ്റ്റ് ഹൗസ് നിർമാണം പൂർത്തിയാക്കാൻ ഉത്തരവാദപ്പെട്ടവർ താത്പര്യം കാട്ടാത്തതിൽ പൊതുജനങ്ങളിൽ പ്രതിഷേധം ശക്തമാണ്.

നിർമാണം 90 ശതമാനം പൂർത്തിയായതാണ്. ബാക്കി പ്രവൃത്തി നടത്തി അതിഥി മന്ദിരം പ്രവർത്തനസജ്ജമാക്കണമെന്നാണ് പ്രദേശവാസികളടക്കം ആവശ്യപ്പെടുന്നത്. വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. പലപ്പോഴും താമസ സൗകര്യം ലഭിക്കാതെ ടൂറിസ്റ്റുകൾ വലയുന്നുമുണ്ട്. എന്നിരിക്കേയാണ് ബത്തേരിയിലെ ഗസ്റ്റ് ഹൗസിനോട് അവഗണന. ലിഫ്റ്റ്, ഫർണിഷിംഗ്, ലാൻഡ് സ്കേപ്പിംഗ് തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്.