മറഡോണയുടെ നാട്ടില്‍നിന്ന് കോച്ചുകള്‍ കോഴിക്കോട്ടെത്തി
Saturday, September 21, 2024 4:23 AM IST
കോഴിക്കോട്: മലബാറിലെ കുട്ടികള്‍ക്ക് കാല്‍പ്പന്തുകളിയുടെ മാന്ത്രിക ചുവടുകള്‍ പകര്‍ന്നു നല്‍കാന്‍ മറഡോണയുടെ നാട്ടില്‍നിന്ന് കോച്ചുകള്‍ കോഴിക്കോട്ടെത്തി.

ലോക ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്‍റീനോസ് ജൂനിയോസ് ഫുട്ബോള്‍ അക്കാഡമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാന്‍ഡ്രോ ലിനോ എന്നിവരാണ് അര്‍ജന്‍റീനയില്‍ നിന്ന് കോഴിക്കോട്ടെത്തിയത്. മലബാര്‍ സ്‌പോര്‍ട്‌സ് ആൻഡ് റിക്രിയേഷന്‍ ഫൗണ്ടേഷനുമായി (എംഎസ്ആര്‍എഫ്) ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ഇരുവരും കോഴിക്കോട്ടെത്തിയത്.

എംഎസ്ആര്‍എഫിനു കീഴിലുള്ള മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാഡമിയിലെ കുട്ടികള്‍ക്ക് ഇവര്‍ ഇനി മുതല്‍ പരിശീലനം നല്‍കും. കോഴിക്കോട് പെരുന്തുരുത്തി ഭവന്‍സ് സ്‌കൂളില്‍ എംഎസ്ആര്‍എഫ് നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫിലായിരിക്കും പരിശീലനം തുടങ്ങുക. കുട്ടികളുടെ സൗകര്യാര്‍ഥം മറ്റിടങ്ങളിലേക്കും കോച്ചിംഗ് ക്യാമ്പുകള്‍ വ്യാപിപ്പിക്കും.

ഒരാഴ്ചക്കാലം കേരളത്തിലെ കോച്ചുകള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. അതിനു ശേഷമായിരിക്കും കുട്ടികളുടെ ക്യാമ്പ് ആരംഭിക്കുകയെന്ന് എംഎസ് ആര്‍എഫ് ചെയര്‍മാന്‍ ബി. വിജയന്‍, ഡയറക്ടര്‍മാരായ സജീവ് ബാബു കുറുപ്പ്, ഡോ. മനോജ് കാളൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


8-10, 10-12, 12-14 വയസ് വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണ്. ആദ്യ ബാച്ചിലേക്ക് ഓക്‌ടോബര്‍ ആദ്യ വാരം വരെ അപേക്ഷിക്കാം. ഒക്ടോബര്‍ ആദ്യവാരം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. ലോക ഫുട്‌ബോളില്‍ കേരളത്തിന്‍റെയും ഇന്ത്യയുടേയും പേരു കോറിയിടുക എന്ന ലക്ഷ്യവുമായാണ് എംഎസ്ആര്‍ഫും മലബാര്‍ ചാലഞ്ചേഴ്‌സും പ്രവര്‍ത്തനമാരംഭിച്ചത്.

പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ലഭ്യമാക്കി പ്രഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളാക്കി മാറ്റുക, അതുവഴി മലബാറിന്‍റെ മഹത്തരമായ ഫുട്‌ബോള്‍ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തുക, 2033ലെ അണ്ടര്‍ 20 ലോകകപ്പ്, 2034ലെ ലോക കപ്പ് ഫുട്‌ബോള്‍ എന്നിവയുടെ അവസാന റൗണ്ടുകളില്‍ ഇന്ത്യന്‍ ടീമിന്‍റെ സാനിധ്യം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.