ഫറോക്ക് പുതിയ പാലം നവീകരണം ഒക്‌ടോബറില്‍ പൂര്‍ത്തിയാകും
Saturday, September 21, 2024 4:23 AM IST
കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തെ ടൂറിസം കേന്ദ്രമായി മാറ്റുന്നതിനൊപ്പം പാലങ്ങള്‍ക്കും രൂപമാറ്റം. സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലമായി മാറിയ ഫറോക്ക് പഴയ ഇരുമ്പുപാലത്തിന് പിന്നാലെ പുതിയ പാലം മാരിവില്ലഴകില്‍ അണിഞ്ഞൊരുങ്ങുകയാണ്.

ഏഴ് വര്‍ണങ്ങള്‍ നല്‍കിയാണ് പാലത്തിന്‍റെ മുഖംമിനുക്കല്‍. ഉയരത്തിലുള്ള വിളക്കുകാലുകളുമുണ്ട്. തകര്‍ന്ന നടപ്പാതയും കൈവരിയും പൊളിച്ചുനീക്കി പൂട്ടുകട്ടകള്‍ പാകി പുതിയ വര്‍ണക്കൈവരിയും ഒരുക്കി.

നടപ്പാതയിലെ കേബിള്‍, ജലവിതരണ ലൈനുകള്‍ക്ക് പ്രത്യേക സംവിധാനവും ഒരുക്കി. മുഴുവന്‍ നവീകരണ പ്രവൃത്തികളും ഒക്ടോബറില്‍ തീരുമെന്നാണ് കരുതുന്നത്. പാലത്തിലേക്ക് സ്ഥിരമായി വൈദ്യുതി കണക്‌ഷന്‍ ലഭിക്കാന്‍ കോര്‍പറേഷന് അപേക്ഷയും നല്‍കിയിട്ടുണ്ട്.


ടൂറിസം വികസനത്തിന്‍റെ ഭാഗമായി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തെ 50 പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതില്‍ ഉള്‍പ്പെടുത്തിയാണ് കോഴിക്കോട്-തൃശൂര്‍ പാതയില്‍ ചാലിയാറിന് കുറുകെയുള്ള ഈ പാലം 1.42 കോടി രൂപ ചെലവിട്ട് നവീകരിക്കുന്നത്.