വിധിയെഴുതി
Friday, April 26, 2024 10:50 PM IST
കാഞ്ഞിരപ്പള്ളി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തിലെ സമ്മതിദാനാവകാശം നിറവേറ്റാന്‍ രാവിലെ മുതൽ ജനങ്ങൾ പോളിംഗ് ബൂത്തിലെത്തി. കനത്ത ചൂടിലും പോളിംഗ് ബൂത്തിലേക്ക് ആളുകളെത്തിയത് പ്രവർത്തകർക്ക് ആശ്വാസമേകി. വോട്ട് രേഖപ്പെടുത്താന്‍ താമസമെടുക്കുന്നെന്ന് ചില പോളിംഗ് ബൂത്തുകളിൽ ആരോപണമുയര്‍ന്നു. ഇവിടങ്ങളില്‍ ആളുകള്‍ കൂടുതല്‍ സമയം കാത്തുനിൽക്കേണ്ടി വന്നെന്നാണ് പരാതി. രണ്ടു മണിക്കൂറിൽ കൂടുതൽവരെ ഇവിടെ ക്യൂ നിൽക്കേണ്ടി വന്നു.

രാവിലെയും ഉച്ചയ്ക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തിരക്ക് കുറഞ്ഞത്. എന്നാൽ ചിലയിടങ്ങളിൽ രാവിലെയും വൈകുന്നേരവും തിരക്ക് അനുഭവപ്പെടുകയും ഉച്ചയ്ക്ക് ആളുകൾ കുറവുമായിരുന്നു.

പോളിംഗ് സമയം അവസാനിക്കുന്ന ആറുവരെ കാഞ്ഞിരപ്പള്ളിയില്‍ 64.07 ശതമാനവും പൂഞ്ഞാറില്‍ 61.07 ശതമാനവുമാണ് രേഖപ്പെടുത്തിയത്. വോട്ടിംഗ് സമയം പൂര്‍ത്തിയായ ശേഷം വോട്ട് രേഖപ്പെടുത്താൻ ക്യൂവിൽ നിന്നവർക്ക് ടോക്കണ്‍ നല്‍കി വോട്ടിംഗ് നടത്തി. വോട്ടിംഗ് യന്ത്രങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് സ്‌കൂളിലെയും പൊടിമറ്റം സെന്‍റ് ഡൊമിനിക്‌സ് കോളജിലെയും വിതരണ കേന്ദ്രത്തിലെത്തിച്ച ശേഷം പത്തനംതിട്ട മണ്ഡലത്തിലെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ തയാറാക്കിയ സ്‌ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കുന്നത്.

ഇനി 39 ദിവസത്തെ കാത്തിരിപ്പ്

വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ. ഫലത്തിനായി ഇനി 39 ദിവസം കാത്തിരിക്കണമെങ്കിലും വിജയപ്രതീക്ഷയിലാണ് ഓരോ സ്ഥാനാർഥിയും. ജൂൺ നാലിന് ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണല്‍. ഫലമറിയാനുള്ള ആകാംക്ഷയിലാണ് വോട്ടർമാരെങ്കിൽ തങ്ങളുടെ വിധി എന്താകുമെന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിച്ച് വോട്ടുകൾ ചെയ്യിപ്പിക്കാൻ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥികളും മുന്നണികളും.

വോട്ടെടുപ്പ് കഴിഞ്ഞതോടെ വാതുവയ്പുകളും സജീവമായിരിക്കുകയാണ്. എല്ലായിടങ്ങളിലും ശക്തമായ പോരാട്ടം നടത്തിയെന്നാണ് വിലയിരുത്തലിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. എല്ലാ സ്ഥാനാർഥികളുടെയും പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തിരിച്ചും മറിച്ചുമെല്ലാം കണക്കു കൂട്ടലുകളില്‍ സജീവമാണ്. ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിച്ചുനടത്തിയ പ്രചാരണത്തിന്‍റെ അന്തിമഫലം എന്താവുമെന്നറിയാന്‍ 39 ദിനങ്ങൾ ഇനിയും കാത്തിരിക്കണം.

കന്നി വോട്ടർമാർ

സമ്മതിദാനാവകാശം വിനിയോഗിച്ച് കന്നി വോട്ടർമാർ. ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലാണ് കപ്പാട് മടുക്കാവുങ്കല്‍ മേഘന സജി. ആദ്യത്തെ വോട്ടിംഗ് നല്ല അനുഭവമായിരുന്നെന്നും ജനനന്മയും വികസനവും നടത്തുന്നവര്‍ ഭരണത്തിലെത്തട്ടെയെന്നും മേഘന പറഞ്ഞു.

അമ്മയോടൊപ്പം ബൂത്തുവരെ എത്തിയിട്ടുണ്ടെങ്കിലും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത് ആദ്യമായിട്ടാണെന്ന് ആനക്കല്ല് മുണ്ടപ്പള്ളില്‍ അനിറ്റ മേരി ജോസഫ് പറഞ്ഞു. ഇത് നല്ലൊരു അവസരമായി കരുതുന്നുവെന്നും നമ്മുടെ ഭരണകര്‍ത്താക്കളെ നാം തന്നെ തെരഞ്ഞെടുക്കുന്നുവെന്നത് വളരെ സന്തോഷം നൽകുന്നതാണെന്നും അനിറ്റ പറഞ്ഞു.