അള്ളുങ്കല്‍ക്കുന്ന് ജലനിധി പദ്ധതിയില്‍ കുടിവെള്ളമെത്തുന്നത് വല്ലപ്പോഴുമെന്ന്
Sunday, May 5, 2024 10:58 PM IST
മുത്തോലി: അള്ളുങ്കല്‍ക്കുന്ന് ജലനിധി പദ്ധതിയില്‍ കഴിഞ്ഞ ഒന്നരമാസമായി കുടിവെള്ളം കിട്ടുന്നത് വല്ലപ്പോഴും മാത്രമെന്ന് പരാതി. വെള്ളമെത്തിക്കുന്ന കാര്യത്തില്‍ ജലനിധി പദ്ധതി ഭരണസമിതിക്കും മുത്തോലി പഞ്ചായത്ത് അധികാരികള്‍ക്കും യാതൊരു താത്പര്യവും ഇല്ലായെന്നാണ് ഗുണഭോക്താക്കളുടെ പരാതി. വെള്ളം കിട്ടുന്നില്ലെന്ന് ബന്ധപ്പെട്ടവരോട് പലതവണ പരാതിപ്പെട്ടെങ്കിലും പൈപ്പിലൂടെ കുടിവെള്ളമൊഴുക്കാന്‍ അധികാരികള്‍ ഇനിയും തയാറായിട്ടില്ല.

മുത്തോലി പഞ്ചായത്ത് മൂന്നാം വാര്‍ഡിലുള്ള അള്ളുങ്കല്‍ക്കുന്ന് ജലനിധി പദ്ധതിയില്‍ നിന്ന് അറുപതോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. ഇതിനായി പുലിയന്നൂര്‍ ക്ഷേത്രത്തിന് സമീപം പാടത്തോട് ചേര്‍ന്നുള്ള തോട്ടുവക്കില്‍ കിണര്‍ കുഴിച്ചിരുന്നു. അള്ളുങ്കല്‍ക്കുന്നില്‍ വലിയ വാട്ടര്‍ടാങ്കും പണിതു. എന്നാല്‍ നിലവിലെ കിണറ്റിലെ വെള്ളം വറ്റിയതോടെ ഇവിടെ നിന്നുള്ള പമ്പിംഗും നിലയ്ക്കുകയായിരുന്നു.

കുടിവെള്ള വിതരണം താറുമാറായെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള ജലനിധി ഭരണസമിതി ചെറുവിരല്‍ അനക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇത് സംബന്ധിച്ച് മുത്തോലി പഞ്ചായത്ത് അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലത്രേ.

നിലവിലെ കിണറ്റില്‍ വെള്ളമില്ലാതായതോടെ പുതിയ കിണര്‍ നിര്‍മ്മിക്കാന്‍ 15 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും കിണര്‍ കുത്താനുള്ള സ്ഥലം ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി ഇപ്പോഴുള്ള കിണറിന് സമീപം കുഴല്‍കിണര്‍ കുത്തിയെങ്കിലും അതിലും വെള്ളമില്ല

അള്ളുങ്കല്‍ക്കുന്ന് ജലനിധി പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കുന്നതില്‍ അധികാരികള്‍ കടുത്ത അനാസ്ഥ കാണിക്കുകയാണെന്നും പഞ്ചായത്തിന് കൊടുത്ത പരാതി ജലനിധി പ്രൊജക്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍പോലും പഞ്ചായത്ത് അധികാരികള്‍ തയാറായിട്ടില്ലെന്നും ഗുണഭോക്താക്കള്‍ പറയുന്നു.