നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായ പെരുന്തേനീച്ചക്കൂട് നീക്കാന്‍ നടപടിയായില്ല
Tuesday, May 7, 2024 7:18 AM IST
പെരുവ: നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായ പെരുന്തേനീച്ചക്കൂട് നീക്കാന്‍ നടപടിയായില്ല. പെരുവ - ശാന്തിപുരം റോഡില്‍ സെന്‍റ് ജോണ്‍സ് പള്ളിയുടെ പുറകുവശത്ത് കലാം റോഡരികിലുള്ള മരത്തിലാണ് വലിയ പെരുന്തേനീച്ചക്കൂട്ടം സ്ഥിതി ചെയ്യുന്നത്.

പത്തടി ഉയരത്തില്‍ മാത്രം കൂട്ടംകൂടിയ ഈച്ചകള്‍ ഇളകിയാല്‍ വന്‍ അപകടമാവും ഉണ്ടാവുക. സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്. പഞ്ചായത്തധികൃതരെയും ജനപ്രതിനിധികളെയും അഗ്നിശമന സേനയെയും വിവരമറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

വനംവകുപ്പ് അധൃകൃതരെ അറിയിച്ചപ്പോള്‍ പെരുന്തേനീച്ചയെ മാറ്റാന്‍ ആളെ അയയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് 2,000 രൂപയും വണ്ടിക്കൂലിയും നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. എത്രയുംവേഗം പെരുന്തേനീച്ചയെ മാറ്റാന്‍വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.