• Logo

Allied Publications

Americas
നിരന്തരമായ പ്രാർഥനയാണ് ജീവിതത്തിന്‍റെ ചൈതന്യം നിലനിർത്തുന്നത്: പി.ജെ. കുര്യൻ
Share
ഹൂസ്റ്റൺ: ജീവിത്തിന്‍റെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും സ്ഥായിയായി നിലനിർത്തുന്നതു ദൈവത്തോടുള്ള നിരന്തരമായ പ്രാർഥനയിലൂടെയാണെന്നും പ്രാർഥന നിലച്ചുപോകുന്നിടത്തു മനുഷ്യജീവിതം ജീവനില്ലാത്ത അവസ്ഥയിലേക്ക് വഴുതി മാറുമെന്നും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു.

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർക്കുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച ഓൺലൈനാ‌‌‌യി സംഘടിപ്പിച്ച 523ാമത് സമ്മേളനത്തില്‍ മുഖ്യസന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തെ തളർത്തുമ്പോൾ മുന്നോട്ടു പോകുന്നതിനുള്ള ഊർജം സംഭരിക്കേണ്ടത് പ്രാർഥനയിലൂടെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്തു പഠിപ്പിച്ച "സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥന ആത്മാർഥമായി നാം ഉരുവിടുമ്പോൾ അതിലൂടെ ദൈവത്തെ പിതാവേ എന്നു വിളിക്കുന്നതിനുള്ള അവകാശമാണ് നമ്മുക്ക് ലഭിക്കുന്നത്. അതിനാൽ നാം എല്ലാവരും മക്കളുമാണ്.

ഈ സത്യം നാം ഉൾകൊള്ളുമ്പോൾ മനുഷ്യവർഗത്തെ സഹോദരങ്ങളെപോലെ കാണുന്നതിനും അവന്‍റെ ആവശ്യങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. എക്യുമിനിസത്തെ പ്രോത്സാഹിപ്പികേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

എക്യുമിനിസമെന്നതു വിവിധ സഭകളുടെ കൂട്ടായ്മ എന്നതിലുപരി എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതായിരിക്കണം. ഐപിഎല്ലിന്‍റെ പ്രവർത്തനങ്ങളിലൂടെ അതിനു അടിവരയിടുന്നുവെന്നത് പ്രശംസനീയമാണ്.

ഐപിഎല്ലിനു എല്ലാ ഭാവുകങ്ങൾ നേരുന്നതായും അനേകർക്ക് ഈ പ്രാർഥന ഒരു അനുഗ്രഹകരമായി തീരട്ടെ എന്നു ആശംസിക്കുന്നതാ‌യി അദ്ദേഹം പറഞ്ഞു. തുടർന്ന് റവ.പി.എം.തോമസ് (കവുങ്ങൻപ്രയാർ), പ്രാരംഭ പ്രാർഥന നടത്തി.

ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐപിഎൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് മുഖ്യാതിഥി ഉൾപ്പെട എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.

എം.വി.വർഗീസ് (അച്ചൻകുഞ്ഞ്) ന്യൂയോർക്ക് തുടർന്ന് മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം കൗൺസിൽ അംഗം ഷാജി രാമപുരം (ഡാളസ്) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.

വെരി റവ. ഡോ. ചെറിയാൻ തോമസ് (ഡാളസ്) സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും നേതൃത്വം വഹിച്ചു. ടി.എ. മാത്യു(ഹൂസ്റ്റൺ) നന്ദി പറഞ്ഞു. ഷിജു ജോർജ് സാങ്കേതിക പിന്തുണ നൽകി

സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്‍മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു.
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാ
ഹൂസ്റ്റൺ സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച.
ഹൂസ്റ്റൺ: സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പെരുന്നാൾ ആഘോഷം ശനി, ഞാ‌യർ
ഒക്‌ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
ഒക്‌ലഹോമാ: ഒക്‌ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു.
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല പരിശോധന നടത്തിയിരിക്കണം എന്ന ഫെഡറൽ സർക്കാരിന്‍റെ നി
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്.
ഒന്‍റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ 35ാമത് യൂത്ത് ആന്