• Logo

Allied Publications

Americas
വാഷിംഗ്ടണിലെ മുൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനു അമൃത്സറിൽ പരാജയം
Share
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ മുൻ അംബാസഡറും ബിജെപി സ്ഥാനാർഥിയുമായ തരൺജിത് സിംഗ് സന്ധു അമൃത്സറിലെ കടുത്ത ചതുഷ്കോണ മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നഗരവുമായുള്ള ബന്ധം പ്രയോജനപ്പെടുത്താൻ ശ്രമിച്ചിട്ടും സന്ധുവിന്‍റെ പ്രചാരണം വോട്ടർമാരിൽ ചലനമുണ്ടാക്കിയില്ല.

40,301 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ഗുർജീത് സിംഗ് ഔജ്ല സീറ്റ് നിലനിർത്തിയത്. ഔജ്ല 2,55,181 വോട്ടുകൾ നേടി, തന്‍റെ തൊട്ടടുത്ത എതിരാളിയും ആം ആദ്മി പാർട്ടി സ്ഥാനാർഥിയും ക്യാബിനറ്റ് മന്ത്രിയുമായ കുൽദീപ് സിംഗ് ധലിവാളിനെ 2,14,880 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സന്ധു 2,07,205 വോട്ടുകൾ നേടി.



ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ സ്ഥാപക അംഗമായ തേജ സിംഗ് സമുന്ദ്രിയുടെ ചെറുമകനായ സന്ധു തന്‍റെ പ്രാദേശിക വേരുകൾ ഊന്നിപ്പറയാൻ ശ്രമിച്ചു. 1988 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ സന്ധു ജനുവരിയിൽ വിരമിക്കുകയും രണ്ടുമാസത്തിന് ശേഷം ബിജെപിയിൽ ചേരുകയും ചെയ്തു.

രാഷ്ട്രീയത്തിന്‍റെ അടിസ്ഥാന യാഥാർത്ഥ്യവും പ്രതിഷേധിക്കുന്ന കർഷകരുടെ ഇടയ്ക്കിടെയുള്ള തടസങ്ങളും അദ്ദേഹത്തെ തളർത്തുന്നതായി ചിലപ്പോഴൊക്കെ മാധ്യമങ്ങൾ പറഞ്ഞു. സ്വന്തം സീറ്റ് നഷ്ടപ്പെട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമൃത്സറിൽ സന്ധുവിനെ പിന്തുണച്ച് റാലികൾ നടത്തി.

മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് 2014ൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയെ പരാജയപ്പെടുത്തി അമൃത്സർ സീറ്റ് തിരിച്ചുപിടിക്കാൻ ബിജെപി 2019ലെ തെരഞ്ഞെടുപ്പിൽ മറ്റൊരു കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഔജ്ലയോട് പരാജയപ്പെട്ടു.

1998ൽ ദയാ സിംഗ് സോധി വിജയിച്ചപ്പോൾ ബിജെപി ഈ സീറ്റ് കൈവശം വച്ചിരുന്നു, ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ നവജ്യോത് സിംഗ് സിദ്ദു ബിജെപിക്കൊപ്പം മൂന്നു തവണ എംപിയായി സേവനമനുഷ്ഠിച്ചു.

സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്.
ന്യൂയോര്‍ക്ക്: കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സമാനതകളില്ലാത്ത അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്‍റർ സമ്മേളനം ജൂലെെ ആറിന്.
ഒക്‌ലഹോമ: നോർത്ത് അമേരിക്ക മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്‍റർ എ മീറ്റിംഗ് ഒക്ലഹോമ മാർത്തോമ്മാ ച
ജൂലിയൻ അസാൻജ് ജയിൽ മോചിതനായി.
വാഷിംഗ്ടൺ ഡിസി: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി.
സുനിതാ വില്യംസിന്‍റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ.
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസി
12ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്.
ന്യൂയോർക്ക്: ടെസ്‌ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാലിങ്ക് കന്പനി എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസിൽ ഈ വർഷം