• Logo

Allied Publications

Americas
മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി ലെനോർ
Share
ഒട്ടാവ: മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി മലയാളി പെൺകുട്ടി. ടൊറോന്‍റോയിൽ നടന്ന മത്സരത്തിൽ ക്രിമിനോളജിയിലും നിയമത്തിലും പഠനം നടത്തുന്ന ലെനോർ സൈനബ്(19) ആണ് വിജയിച്ചത്.

ടൊറോന്‍റോയിലുള്ള പാജന്‍റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് എല്ലാ വർഷവും ഈ മത്സരം സംഘടിപ്പിക്കുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35ലധികം മത്സരാർഥികളെ പിന്തള്ളിയാണ് ലെനോർ ഈ നേട്ടം കൈവരിച്ചത്.

1998ലെ മിസ് വേൾഡ് വിജയി ലിനർ അബർഗിലിന്‍റെ പേരിൽ നിന്നാണ് അമ്മ ഫാത്തിമ റഹ്മാൻ തനിക്ക് ഈ പേരിട്ടതെന്നും സൗന്ദര്യമത്സരങ്ങളോടുള്ള അഭിനിവേശത്തിൽ അത് വലിയ പങ്കുവഹിച്ചെന്ന് ലെനോർ പറഞ്ഞു.

തന്‍റെ യാത്രയിലുടനീളം അമ്മ പൂർണപിന്തുണ നൽകിയെന്നും തന്‍റെ നേട്ടത്തിന്‍റെ ഒന്നാമത്തെ കാരണം അമ്മയാണെന്നു ലെനോർ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ഡിസംബറിലാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ അപേക്ഷിച്ചത്. മത്സരം സംഘടിപ്പിക്കുന്ന കമ്പനിയുടെ ഡയറക്ടർ 1996ലെ മിസ് വേൾഡ് കാനഡയായിരുന്നു.

വൈകാതെ അവർ അഭിമുഖത്തിനായി വിളിച്ചു. വലിയ സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടിയാണെന്ന് അവർ എന്നെ വിശേഷിപ്പിച്ചു. അത് വലിയ ആത്മവിശ്വാസം പകർന്നു.

ഇത്രയും പെട്ടെന്ന് മത്സരത്തിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ മത്സരത്തിനായി തയാറെടുക്കാൻ തുടങ്ങി. റിഹേഴ്സലുകൾ, വസ്ത്രങ്ങൾ തെരഞ്ഞെടുക്കൽ, മറ്റ് മത്സരാർഥികളുമായുള്ള സൗഹൃദം തു‌ടങ്ങിയ എല്ലാം പുതിയ അനുഭവമായിരുന്നു.

ഫൈനൽ ഷോ വന്നു, വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മിസ് ഒട്ടാവ പട്ടം എന്നെ തേടിയെത്തി. അത് അവിശ്വസനീയമായിരുന്നു. വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താൻ സൗന്ദര്യകിരീടം സ്വീകരിച്ചതെന്ന് ലെനോർ പറഞ്ഞു.

ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കാനഡ എന്നിങ്ങനെ നാല് വ്യത്യസ്ത രാജ്യങ്ങളിലായിട്ടാണ് മൈസൂരിൽ ജനിച്ച ലെനോർ സൈനബ് വളർന്നത്. ഇപ്പോൾ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

ലെനോർ കാൽഗറി ഫുട്ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോ. മുഹമ്മദ് ലിബാബിന്‍റെയും ഫാത്തിമ റഹ്‌മാന്‍റെയും മൂത്ത മകളാണ്. മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ എന്നിവർ ആണ് സഹോദരന്മാർ.

ഡോ. മുഹമ്മദ് ലിബാബ് നാട്ടിൽ ആലുവ സ്വദേശിയാണ്. കറുപ്പംവീട്ടിൽ കുടുംബാംഗം. എകെഎംജിയിലും സജീവമാണ്. വരും വർഷങ്ങളിൽ സമാനമായ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുവാൻ തയാറെടുക്കുകയാണ് ലിനോർ.

സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്‍മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു.
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാ
ഹൂസ്റ്റൺ സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച.
ഹൂസ്റ്റൺ: സെന്‍റ് പീറ്റർസ് ആൻഡ് സെന്‍റ് പോൾ ഓർത്തഡോക്സ്‌ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പെരുന്നാൾ ആഘോഷം ശനി, ഞാ‌യർ
ഒക്‌ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
ഒക്‌ലഹോമാ: ഒക്‌ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു.
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു.
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല പരിശോധന നടത്തിയിരിക്കണം എന്ന ഫെഡറൽ സർക്കാരിന്‍റെ നി
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്.
ഒന്‍റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍റെ 35ാമത് യൂത്ത് ആന്