യൂറോ കപ്പ്: സാന്നിധ്യമായി മലയാളി വോളണ്ടിയർമാർ
Friday, July 5, 2024 4:33 PM IST
ബർലിൻ: ജർമനിയിൽ നടക്കുന്ന യൂറോ കപ്പിൽ മലയാളി വോളണ്ടിയർമാരുടെ പങ്കാളിത്തം ശ്രദ്ധേയമായി. സ്റ്റുറ്റ്ഗാർട്ടിലെ ഇന്ത്യൻ ഫുട്ബോൾ ക്ലബായ സ്റ്റുറ്റ്ഗാർട്ട് ഇന്ത്യൻസ് എഫ്സിയുടെ ഭാരവാഹികളും വോളണ്ടിയേഴ്സുമായ സണ്ണി, ബിനോയ്, മാർഷൽ എന്നിവരാണ് യൂറോ കപ്പിലെ മലയാളി സാന്നിധ്യമാകുന്നത്.

രാജ്യത്തെ 10 പ്രധാന സിറ്റികളിലാണ് ഇത്തവണ യൂറോ കപ്പ് പുരോഗമിക്കുന്നത്. കുറ്റമറ്റ നടത്തിപ്പും ആരാധകരുടെ സാന്നിധ്യവും കൊണ്ട് ജർമനി ഇതിനോടകം തന്നെ ലോകത്തിന്‍റെ കെെ‌യടി നേടി കഴിഞ്ഞു. 10 വേദികളിലായി 16,000 വോളണ്ടിയർമാരാണ് യൂറോ കപ്പിന്‍റെ ചാലകശക്തി.

1,40,000 അപേക്ഷകളിൽ നിന്നാണ് ഓരോ വേദികളിലേക്കും 1,600 വോളണ്ടിയർമാരെ തെരഞ്ഞെടുത്തത്. മാസങ്ങൾക്കു മുമ്പുള്ള ട്രയ്നിംഗും വർക്ക്ഷോപ്പുകളും മൂലമാണ് യൂറേപ്പിലെ വിവിധ രാജ്യങ്ങളുടെ ആരാധകർ വരുമ്പോൾ അവർക്ക് കൃത്യമായ സൗകര്യങ്ങളും മാർഗനിർദേശങ്ങളും നൽകാൻ സാധിക്കുന്നത് എന്ന് സണ്ണി, ബിനോയ്, മാർഷൽ എന്നിവർ ദീപികയോട് പറഞ്ഞു.

ജോലി സമയം ക്രമീകരിച്ചാണ് മൂവരും വോളണ്ടിയർ സേവനം നടത്തുന്നത്. ഒരു മാസത്തെ നീളുന്ന യൂറോ കപ്പിലെ സേവനം വലിയ ഒരു അനുഭവമാണെന്ന് കണ്ണൂർ സ്വദേശിയായ ബിനോയ് അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ ഇനിയും വോളണ്ടിയറായി സേവനം ചെയ്യുമെന്നും മൂവരും പറഞ്ഞു.