സിആര്‍ സെവനിന് ആവേശം പകർന്ന് മലയാളികളും
Friday, July 5, 2024 8:08 AM IST
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: യൂറോകപ്പിന്‍റെ ആരവത്തില്‍ ജര്‍മനിയിലെ മലയാളികളും അലിഞ്ഞുചേര്‍ന്നു. മത്സരങ്ങളുടെ പ്രവേശന ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുപോയെങ്കിലും ഒടുവില്‍ ഫുട്ബോള്‍ ആരാധകര്‍ അന്യായ വില നല്‍കിയാണ് ടിക്കറ്റുകള്‍ സ്വന്തമാക്കി സ്റ്റേഡിയത്തിൽ ഇരിപ്പിടം കണ്ടെത്തിയത്.

പ്രീ കാര്‍ട്ടറിലെ പോര്‍ച്ചുഗല്‍ - സ്ളോവേനിയ മത്സരത്തില്‍ പോര്‍ച്ചുഗലിനും ക്രിസ്റ്റോനോ റൊണാള്‍ഡോയ്ക്കും ആവേശം പകരാനാണ് പോര്‍ച്ചുഗല്‍ ആരാധകരുടെ കൂടെ മലയാളികളായ ജോമോന്‍ ഫെര്‍ണാണ്ടോയും സംഘവും സ്റ്റേഡിയത്തിൽ കയറിയത്.

ടിക്കറ്റിന് 70 യൂറോ മുതല്‍ 200 (18,000 ഇന്ത്യൻ രൂപ) യൂറോ വരെ നല്‍കിയാണ് പ്രവേശനം സാധിച്ചെടുത്തത്. ചിലര്‍ അതിലും കൂടുതൽ തുക മുടക്കിയാണ് സ്റ്റേഡിയത്തില്‍ ഇടം പിടിച്ചത്.



മത്സരം തീരുമ്പോള്‍ സിആര്‍ സെവനുമായി നേരിട്ടൊരു കൂടിക്കാഴ്ചയ്ക്കും ഒരു സെല്‍ഫിക്കും ഒരുങ്ങിയെങ്കിലും ഒന്നും സാധിക്കാത്തതിന്‍റെ നിരാശയിലാണ് ആറംഗ സംഘം. എന്നാല്‍ സ്റ്റേഡിയത്തിന്‍റെ കണ്‍മുന്നിലൂടെ പന്തുമായി കുതിക്കുന്ന റോണോയെ അടുത്തുകാണാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു അസുലഭ മുഹൂര്‍ത്തമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ പോര്‍ച്ചുഗലിനു ലഭിച്ച പെനാല്‍റ്റി കിക്ക് റോണോ നഷ്ടമാക്കിയതിലുള്ള സങ്കടവും അവര്‍ പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് അരീന സ്റ്റേഡിയത്തിലെ സന്തോഷക്കാഴ്ചകള്‍ നേരിട്ടുകണ്ടതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് സംഘം.

മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗല്‍ സ്ളോവേനിയയെ(3-0) കീഴടക്കി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു.