ലൈബീരിയയിൽ ജോർജ് വിയ അധികാരമേറ്റു
Tuesday, January 23, 2018 4:27 PM IST
മൺറോവിയ: ലൈബീരിയയുടെ പുതിയ പ്രസിഡന്‍റായി മുൻ ലോക ഫുട്ബോൾ താരം ജോർജ് വിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യതലസ്ഥാനമായ മൺറോവിയയിലെ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. ദുർബലമായ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അഴിമതി നിർമാർജനം ചെയ്യുമെന്നും അധികാരമേറ്റ ശേഷം വിയ പറഞ്ഞു.

‌ആഫ്രിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ് എല്ലൻ ജോൺസൺ സിർലേഫ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്നതിനെത്തുടർന്നാണു പുതിയ തെരഞ്ഞെടുപ്പു നടത്തിയത്. 15 പ്രവിശ്യകളിൽ 13ലും മുന്നിലെത്തിയാണ് വിയ പ്രസിഡന്‍റായത്. എതിരാളിയായ ജോസഫ് ബോവാകായിക്ക് രണ്ട് പ്രവിശ്യകളുടെ പിന്തുണയേ ലഭിച്ചുള്ളൂ. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് ലൈബീരിയ ജനാധിപത്യത്തിലേക്ക് നീങ്ങിയത്.

ഫിഫാ വേൾഡ് കപ്പ് കളിക്കാരനായിരുന്ന വിയ ഒരു ദശകം മുന്പാണു കളിക്കളത്തോടു വിടപറഞ്ഞത് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തലസ്ഥാനമായ മൺറോവിയയിലെ ഒരു ചേരിയിലാണു ജനിച്ചത്. ചെറുപ്പംമുതലേ ഫുട്ബോളിൽ കന്പമുണ്ടായിരുന്നു. 1995ൽ എസി മിലാനുവേണ്ടി കളിച്ച വിയ വേൾഡ് പ്ലെയർ ഓഫ് ദി ഈയറായി.