സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധന; മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും
Tuesday, September 4, 2018 11:31 PM IST
ബംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാർഥികളെ കയറ്റി സർവീസ് നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരേ കർശന നടപടികളുമായി ഗതാഗത വകുപ്പ്. ഇത്തരത്തിൽ നിയമം ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം.

നഗരത്തിലെ മിക്ക സ്കൂളുകളും വിദ്യാർഥികളെ കൊണ്ടുപോകാൻ സ്വകാര്യകന്പനികൾക്ക് കരാർ നൽകുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തരത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് സർവീസ് നടത്തുന്നതെന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. മിക്ക വാഹനങ്ങളും അനുവദനീയമായതിൽ കൂടുതൽ എണ്ണം കുട്ടികളെ കൊണ്ടുപോകുന്നതായി പരിശോധനയിൽ കണ്ടെത്തി. കൂടുതൽ കുട്ടികളെ ഉൾക്കൊള്ളിക്കാൻ പലരും അനധികൃതമായി അധികസീറ്റുകൾ ഘടിപ്പിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പെയിൻറ് മാറ്റി സ്കൂൾ വാഹനങ്ങളായി ഓടിക്കുന്നുണ്ടെന്നും ഗതാഗതവകുപ്പ് കണ്ടെത്തി. ഇത്തരത്തിൽ നിയമം ലംഘിച്ച് സർവീസ് നടത്തുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.