ബംഗളൂരുവിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം; നിശാപാർട്ടികൾക്ക് കർശന മാർഗനിർദേശം
Tuesday, December 26, 2023 5:35 PM IST
ബംഗളൂരു: ബംഗളൂരുവിൽ പുതുവത്സരആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ. നിശാപാർട്ടികൾ ഒരുമണിക്ക് അവസാനിപ്പിക്കാനാണ് നിർദേശം.

ക്ലബുകളിലും ഹോട്ടലുകളിലുമെത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവയ്ക്കാനും നിർദേശമുണ്ട്.സഞ്ചാരികളുടെയും സ്വദേശികളുടെയും സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ.

മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കും എതിരേ കടുത്ത നടപടി. പുതുവത്സര തലേന്ന് 48 ചെക്ക്പ്പോസ്റ്റുകളാണ് ബംഗളൂരുവിൽ പോലീസ് ക്രമീകരിച്ചിട്ടുള്ളത്.

ഗതാഗതകുരുക്കും സുരക്ഷയും കണക്കിലെടുത്ത് എംജി റോഡ്, റസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാത്രി എട്ട് മുതൽ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. 11 മുതൽ രാവിലെ ആറ് വരെ നഗരത്തിലെ ഫ്ലൈഓവറുകളും അടച്ചിടും.

പുതുവത്സരആഘോഷങ്ങൾക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തിൽ ഒരു ’സ്ത്രീ സുരക്ഷ ഐലന്‍റ്’ ക്രമീകരിക്കും.

5200 കോണ്‍സ്റ്റബിൾമാരെയും 1800 ഹെഡ്കോണ്‍സ്റ്റബിൾമാരെയും 600 എഎസ്ഐമാരെയും 600 എസ്ഐമാരെയും 160 ഇൻസ്പെക്ടർമാരെയും 45 എസിപി മാരെയും 15 ഡിസിപിമാരെയും ഒരു ജോയിന്‍റ് കമ്മീഷണറെയും രണ്ട് അഡീഷണൽ കമ്മീഷണർമാരെയും സുരക്ഷക്കായി വിവിധയിടങ്ങളിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.