എത്യോപ്യയില്‍ മണ്ണിടിച്ചില്‍ 10 പേര്‍ കൊല്ലപ്പെട്ടു; 2,400 പേര്‍ ക്യാമ്പുകളില്‍
Monday, August 26, 2024 11:18 AM IST
അംഹാര: വടക്കന്‍ എത്യോപ്യയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 10 ആയി. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്നും ആളുകള്‍ മൃതദേഹം ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അംഹാര മേഖലയിലെ നോര്‍ത്ത് ഗോണ്ടര്‍ സോണിലുണ്ടായ ഉരുള്‍പ്പൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2,400 പേര്‍ ക്യാമ്പുകളിലേക്ക് മാറി. രാജ്യത്തുണ്ടായ അസാധാരണമായ മഴയെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായത്.


ജൂലൈയിൽ എത്യോപ്യയുടെ തെക്കന്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 229 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ എത്യോപ്യയിലെ പര്‍വത പ്രദേശമായ ഗാഫയിലെ കെന്‍ഷോ-ഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

തെരച്ചില്‍ നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തനത്തിന് എത്തിയവരും മണ്ണിനടിയില്‍ പെട്ടുപോയതോടെയാണ് മരണ സംഖ്യ കൂടിയത്. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിൽ തെക്കന്‍ എത്യോപ്യയില്‍ പേമാരിയെത്തുടർന്ന് വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.