പീച്ചിയില്‍നിന്നു വെള്ളം വിട്ടില്ലെങ്കില്‍ കൃഷിയാകെ നശിക്കുമെന്നു കര്‍ഷകര്‍
Friday, May 3, 2024 2:21 AM IST
തൃശൂര്‍: വേനലും ചൂടും കനത്തതോടെ വെള്ളമില്ലാതെ കൃഷിയും ഉണങ്ങുന്നു. വര്‍ഷങ്ങളായി കാത്തുപരിപാലിച്ചുവരുന്ന ജാതിയും തെങ്ങും കവുങ്ങുമൊക്കെയാണ് ഉണങ്ങുന്നത്. കുടിവെള്ളവും ഇല്ലാതായിക്കൊണ്ടിരിക്കയാണ്.

‌പീച്ചി ഡാം നിലനില്‍ക്കുന്ന പാണഞ്ചേരി പഞ്ചായത്തിലും വെള്ളമില്ലാതെ കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. പീച്ചി ഡാമില്‍നിന്നു കനാലിലൂടെ വെള്ളംവിട്ടില്ലെങ്കില്‍ നാടു മൊത്തം നശിക്കുന്ന സ്ഥിതിയാണ്.

പ്രധാനമായും കൃഷിക്കുവേണ്ടി നിര്‍മിച്ച പീച്ചി ഡാമില്‍നിന്ന് ആവശ്യത്തിനു വെള്ളംവിടാത്തതാണ് പ്രധാന പ്രശ്‌നം. പീച്ചി ഡാം നിലനില്‍ക്കുന്ന മണ്ഡലത്തിലെ എംഎല്‍എയും മന്ത്രിയും കൂടിയായ കെ. രാജന്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും വ്യാപക പരാതി ഉയർന്നിട്ടുണ്ട്.

കോള്‍കര്‍ഷകര്‍ക്കുവേണ്ടി മാത്രം പീച്ചി ഡാമിലെ വെള്ളം വിടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒരാഴ്ച കനാലിലൂടെ വെള്ളംവിട്ടാല്‍ തല്‍ക്കാലം കൃഷികള്‍ നശിച്ചുപോകാതെ നിലനിര്‍ത്താന്‍ സാധിക്കും.

പ്രധാന പുഴയിലും വെള്ളം ഇല്ലാത്ത സാഹചര്യമാണ്. വെള്ളം വിടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സംഘടിച്ച് സമരത്തിനിറങ്ങാനുള്ള നീക്കത്തിലാണിപ്പോള്‍. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ എങ്ങനെയെങ്കിലും വെള്ളംകിട്ടാനുള്ള ഏതു മാര്‍ഗവും സ്വീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഡാമുകള്‍ നിറഞ്ഞ്
ചെളിയും മണലും

ജില്ലയിലെ ഡാമുകളിലെല്ലാം ചെളിയും മണലും നിറഞ്ഞതിനാലാണ് വെള്ളം കൂടുതല്‍ സംഭരിക്കാന്‍ സാധിക്കാത്തതെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തു ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് മുന്‍കൈയെടുത്തു ഡാമുകളില്‍നിന്നു മണല്‍ നീക്കാന്‍ ആരംഭിച്ചിരുന്നു. ഇതു തുടര്‍ന്നുനടത്താന്‍ കഴിയാതെവന്നതോടെ ഡാമുകള്‍ ചെളിയും മണലും നിറഞ്ഞ് നികന്നുവന്നിരിക്കയാണ്. ഇതോടെ വെള്ളം കൂടുതല്‍ സംഭരിക്കാനും സാധിക്കുന്നില്ല. വെള്ളം കൂടുതല്‍ സംഭരിക്കാന്‍ ഡാമുകളിലെ ചെളിയും മണലും നീക്കാനുള്ള നടപടികള്‍ എത്രയും വേഗം നടത്തിയില്ലെങ്കില്‍ ഓരോ വര്‍ഷംചെല്ലുന്തോറും ഡാമുകളുടെ സംഭരണശേഷി കുറയുമെന്നതില്‍ സംശയമില്ല.