ബോംബെ സർക്കസ് നാളെ മുതൽ
Thursday, March 30, 2023 12:55 AM IST
തൃശൂർ: ഗ്രേറ്റ് ബോംബെ സർക്കസ് നാളെ മുതൽ ശക്തൻ നഗർ മൈതാനിയിൽ തുടങ്ങും. രാത്രി ഏഴിന് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. കാണികളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിപ്പൂരി കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സർക്കസിലെ പ്രധാന ആകർഷണമെന്ന് മാനേജർ ശ്രീഹരി നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.

സോഡ് ആക്ട്, ഗ്രൂപ്പ് ആക്രോബാറ്റിക്സ്, അമേരിക്കൻ ലിംബിംഗ് ബോർഡ്, റഷ്യൻ സ്പെഡ് റിംഗ്, റഷ്യൻ ഡവിൾ ക്ലൗണ്‍ ഐറ്റം, റഷ്യൻ വെർട്ടിക്കൽ ഗ്വിങ്ങിങ്ങ് ആക്രോബാറ്റ് തുടങ്ങിയവ ഇവയിൽ ചിലതാണ്. റഷ്യൻ ബാലെയുടെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന അതിസാഹസിക അഭ്യാസ പ്രകടനങ്ങൾ ആകർഷണമാണ്.

ഇന്ത്യൻ കാഴ്ച ബംഗ്ലാവുകളിൽ കാണാത്ത അപൂർവ ഇനം പക്ഷികളായ മക്കാവോ, കാക്കാട്ടൂസ് എന്നിവയുടെ അഭ്യാസ പ്രകടനങ്ങളുമുണ്ടാവും. 64ൽ പരം മൃഗങ്ങളും അപൂർവ ഇനം പക്ഷികളും ഇവരോടൊപ്പമുണ്ട്. ദിവസേന മൂന്ന് പ്രദർശനങ്ങളുണ്ടാകും. 100, 200, 300, 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പത്രസമ്മേളനത്തിൽ നന്ദിത, കാജൽ എന്നിവരും സംബന്ധിച്ചു.