മത്സ്യകൃഷിയിൽ നാശംവിതച്ച് വേനൽച്ചൂട്
Wednesday, May 8, 2024 3:46 AM IST
കട്ടപ്പന: കടുത്ത വേനലിൽ ഹൈറേഞ്ചിന്‍റെ കാർഷിക മേഖലയിൽ വൻനാശനഷ്ടമാണ് ഉണ്ടായത്. അതോടൊപ്പമാണ് ഇപ്പോൾ മത്സ്യകൃഷിയിലും വ്യാപകമായ നാശനഷ്ടം. അന്തരീക്ഷ താപനില ഉയരുന്നതോടെ മീൻകുളങ്ങളിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. കട്ടപ്പന വള്ളക്കടവ് കപ്പലുമാക്കൽ കെ.ജെ. വിത്സന്‍റെ മത്സ്യക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

മൂന്നുമാസം മുമ്പ് ഫിഷറീസ് വകുപ്പ് നൽകിയ 12,000 ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ വിത്സൻ നിക്ഷേപിച്ചത്. വിളവെടുക്കാനിരിക്കെയാണ് വേനൽ തിരിച്ചടി സമ്മാനിച്ചത്.

7000 ത്തോളം മത്സ്യങ്ങൾ ചത്തുപൊങ്ങി, ഇതോടെ വലിയ നഷ്ടമാണ് കർഷകനുണ്ടായത്. കൃഷിഭവന്‍റെ അവാർഡിന് അർഹനായ കർഷകനായിരുന്നു കെ.ജെ. വിത്സൻ. എന്നാൽ ഇക്കൊല്ലത്തെ കടുത്ത വേനലാണ് അപ്രതീക്ഷ തിരിച്ചടി നൽകിയത്.

പെരിയാറിലെ മത്സ്യങ്ങളും കഴിഞ്ഞദിവസം ചത്തുപൊങ്ങിയിരുന്നു. വാണിജ്യവിളകൾക്കു പുറമെ മത്സ്യക്കൃഷിയിലും ഉണ്ടാകുന്ന നാശം ഹൈറേഞ്ചിന്‍റെ കാർഷിക മേഖലയ്ക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിക്കുക.