പതിനാറുകാരിക്ക് പിറന്നാൾ ആശംസകളുമായെത്തിയ യുവാവിനു ക്രൂരമർദനം, പിന്നാലെ പോക്സോ കേസും
Friday, May 10, 2024 3:41 AM IST
പത്തനംതിട്ട: പിറന്നാൾ കേക്കുമായി രാത്രിയിൽ പതിനാറുകാരിയെ കാണാൻ പോയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമർദനം. യുവാവിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച ഉണ്ടായ സംഭവത്തില്‍ പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കൊല്ലം തെക്കുംഭാഗം പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

പെൺകുട്ടിയുടെ ബന്ധുക്കൾതന്നെ കെട്ടിത്തൂക്കിയിട്ട് തുണിയിൽ തേങ്ങ കെട്ടി അടിക്കുകയും തീപ്പെട്ടി ഉരച്ച് ചെവിയിൽ വയ്ക്കുകയും ചെയ്തതായി നഹാസ് പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലക്കാരിയായ പതിനാറുകാരിയെ തേവലക്കരയില്‍ ബന്ധു വീട്ടിലെത്തിയാണ് മുഹമ്മദ് നഹാസ് കാണാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിനെ ബന്ധുക്കള്‍ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നുവത്രേ.

ശരീരത്ത് അടിയേറ്റ പാടുകളുണ്ട്. പോലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. അതേസമയം, വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

യുവാവിന്‍റെ ശല്യം സഹിക്കാതെ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ തേവലക്കരയിലെ ബന്ധുവീട്ടിലേയ്ക്ക് മാറ്റുകയായിരുന്നു.