ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങളിൽ കേരളം മുന്നിൽ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Sunday, June 23, 2024 5:30 AM IST
കോഴിക്കോട്: മറ്റ് ഏത് സംസ്ഥാനത്തെ അപേക്ഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്."രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളെ തുല്യതയോടെ,സമത്വപൂർവം പരിഗണിക്കണം’ എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.

ഇത് ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ന്യൂനപക്ഷ വികസന വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് നാം, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘടിപ്പിച്ച ജില്ലാതല സെമിനാർ കോവൂരിലെ പി.കൃഷ്ണപിള്ള ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന വിധം ക്ഷേമപ്രവർത്തനങ്ങൾനടത്തുന്നതിനെ ചില കോണുകളിൽനിന്നും ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പ്രീണനം എന്ന വാക്ക് ഉപയോഗിച്ചാണ് ദുർവ്യാഖ്യാന ശ്രമം നടക്കുന്നത്.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ക്ഷേമ പ്രവർത്തനങ്ങൾ ഉണ്ടാക്കിയ മാറ്റം മനസിലാക്കണമെങ്കിൽ കേരളത്തിന് പുറത്തുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുടെ അവസ്ഥയുമായി താരതമ്യം ചെയ്താൽ മതി.

കേരള ജനസംഖ്യയുടെ 10.50 ശതമാനം വരുന്ന പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും വലിയ തോതിലുള്ള പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി ചുണ്ടിക്കാട്ടി.സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദ് അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടത്ര അവബോധമില്ല

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ ക്ഷേമ പദ്ധതികളെക്കുറിച്ചും വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് തന്നെ വേണ്ടത്ര അവബോധമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ.

ജില്ലാതല സെമിനാറിനോടനുബന്ധിച്ച് 'ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈൻ, പാഴ്സി എന്നീ ആറ് മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവരെയാണ് ന്യൂനപക്ഷമായി പരിഗണിക്കുന്നത്. ഇവർക്കായി നിരവധി ക്ഷേമപദ്ധതികളും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഉണ്ടെങ്കിലും പകുതി പേർക്കും ഇതേക്കുറിച്ച് അറിവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.