മുഖ്യമന്ത്രിയുടെ നിലപാട് എംടിയെ അപമാനിക്കൽ: യുഡിഎഫ്
Sunday, June 23, 2024 5:30 AM IST
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എത്തിയിട്ടും സാഹിത്യ നഗരം പ്രഖ്യാപന പരിപാടിയിൽ, എം.ടി. വാസുദേവൻ നായരുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ധാർഷ്ട്യവും കോഴിക്കോട്ടെ സാംസ്കാരിക,പൊതു സമൂഹത്തെ അപമാനിക്കലും ആണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി യോഗം അഭിപ്രായപ്പെട്ടു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ചടങ്ങിൽ മുഖ്യമന്ത്രിയെ വിമർശിച്ച എംടി യോടുള്ള പ്രതികാര നിലപാടാണ് പരിപാടിയിൽ നിന്നും മുഖ്യമന്ത്രിവിട്ടു നില്‍ക്കാന്‍ കാരണമായത്.

ഇന്ത്യയിൽ അത്യപൂർവമായി യൂനുസ്കോ പ്രഖ്യാപിച്ച സാഹിത്യ നഗര പദവിക്ക് കോഴിക്കോട് അർഹത നേടിയിട്ട് ഒരു വർഷം കഴിഞ്ഞു. ഈ കാലമത്രയും മുഖ്യമന്ത്രിയെ കാത്തുകൊണ്ടാണ് ലോഗോ പ്രകാശനവും വജ്ര ജൂബിലി സമ്മാനദാന സമർപ്പണവും നീണ്ടുപോയത്.

എംടിയെ പോലുള്ള മഹാപ്രതിഭക്ക് വജ്ര ജൂബിലി സമ്മാനം സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിക്ക് മുകളിൽ ഉള്ളവരോ ആയിരുന്നു.

കോഴിക്കോടിന്‍റെ തിരുമുറ്റത്ത് എത്തിയിട്ടും പരിപാടിക്കു സമയം നൽകാതെ മുഖ്യമന്ത്രി മാറിപ്പോയത് ധിക്കാരപരവും പ്രതിഷേധാർഹമാണെന്നും കുറ്റപ്പെടുത്തി.യോഗത്തിൽ യുഡിഎഫ് പാർട്ടി ലീഡർ കെ.സി. ശോഭിത അധ്യക്ഷയായി.