പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണം: യുഡിഎഫ്
Saturday, June 22, 2024 5:24 AM IST
കോഴിക്കോട്: അവസാന അലോട്ട്‌മെന്‍റ് കഴിഞ്ഞിട്ടും പ്ലസ് വണിന് അമ്പത്തിനാലായിരം സീറ്റിന്‍റെ കുറവ് കോഴിക്കോട് ജില്ലയില്‍ ഉണ്ടായിരിക്കെ അടിയന്തരമായി ജില്ലയില്‍ അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചു വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ജില്ലാ യുഡിഎഫ് ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ല ഉള്‍പ്പെടെ മലബാറില്‍ പ്ലസ് ടു സീറ്റുകളുടെ കുറവ് കണക്കുകള്‍ സഹിതം യുഡിഎഫും വിദ്യാഭ്യാസ വിദഗ്ധരും അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പുച്ഛിച്ചു തള്ളിയ വിദ്യാഭ്യാസ മന്ത്രി അരലക്ഷത്തിന് മുകളില്‍ വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ തെരുവില്‍ അലയുമ്പോള്‍ നിസംഗത പുലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്.

യുഡിഎഫ് വിദ്യാര്‍ഥി സംഘടനകള്‍ പ്ലസ്ടു സീറ്റിനുവേണ്ടി സമരം നടത്തുമ്പോള്‍ യജമാന ഭക്തി മൂലം സമരത്തില്‍ നിന്നു മാറി നിന്ന എസ്എഫ് ഐ വിദ്യാര്‍ഥി രോഷത്തെ ഭയന്ന് വൈകിയ വേളയില്‍ സമരമുഖത്ത് വന്നത് പരിഹാസമാണ്.

സമരത്തില്‍ എസ്എഫ്‌ഐക്കു ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം മന്ത്രിമാരുടെ ഓഫീസിനു നേരെയാണ് സമരം നടത്തേണ്ടതെന്നു യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ , കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ പറഞ്ഞു.