കാട്ടാനശല്യം രൂക്ഷം: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
Saturday, June 22, 2024 5:24 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പത്തിൽപെട്ട കാഞ്ഞിരക്കടവിൽ കാട്ടാന ശല്യം രൂക്ഷമായി. ഇതേത്തു‌ട‌ർന്ന് കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് പ്രദേശത്തെ കർഷകർ. തണ്ടേൽ വർക്കിയുടെ ഒരേക്കർ സ്ഥലത്തെ തെങ്ങും കമുകും വാഴയും കുരുമുളകും കാട്ടാനകൾ നശിപ്പിച്ചു.

പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ് കാട്ടാനകൾ കൃഷിയിടത്തിൽ നാശം വരുത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി കുട്ടി അടക്കമുള്ള കാട്ടാനക്കൂട്ടം ഈ കൃഷിയിടത്തിൽ വാപക നാശം വരുത്തി.

വന്യമൃഗ ശല്യത്തിനറുതി വരുത്താൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. വർക്കിയെപ്പോലെ നിരവധികർഷകരാണ് കാട്ടാന ശല്യത്താൽ വിഷമിക്കുന്നത്.

കാട്ടാനശല്യം പരിഹരിച്ച് കർഷകരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ ദുദ്ര ഗതിയിൽ പ്രവർത്തിക്കണമെന്ന് പ്രദേശത്തെ കർഷകരായ ബാബു കൂനന്തടത്തിൽ, ദേവസ്യാച്ചൻ മുക്കള്ളിൽ എന്നിവർ ദീപികയോട് പറഞ്ഞു.