കെട്ടിടം ഉടമ മാനസികമായി പീഡിപ്പിക്കുന്നുവെന്ന്: അന്വേഷണത്തിന് ഉത്തരവിട്ടു
Wednesday, May 8, 2024 5:42 AM IST
കോഴിക്കോട്: പി.ടി. ഉഷ റോഡിലെ ബേബി ആർക്കേഡിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണിന്‍റെ ഉടമക്കെതിരേ കെട്ടിടം ഉടമ നടത്തുന്നതായി ആരോപിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സ്ഥാപനത്തിലേക്കുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചും ലിഫ്റ്റ് സൗകര്യം നൽകാതെയുമാണ് സ്ഥാപന ഉടമയെ ബുദ്ധിമുട്ടിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് റെന്‍റ് കണ്‍ട്രോളറായ തഹസിൽദാറും ടൗണ്‍ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണറും ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

മേയ് 17 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.സമസ്ത കേരള ജംഇയ്യത്തുൽ സെൻട്രൽ കൗണ്‍സിലിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബ്യൂട്ടി സലൂണ്‍ പ്രവർത്തിക്കുന്നത്. കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെ കുറിച്ച് സംസാരിക്കാൻ ചെന്നപ്പോൾ തന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഉടമ സംസാരിച്ചതായി പരാതിക്കാരി ആഷാ ബൈജുനാഥ് സമർപ്പിച്ച പരാതിയിൽ പറയുന്നു.