പെരിന്തൽമണ്ണ: 1958ലെ കേരള മണി ലെൻഡേഴ്സ് ആക്ടിലെ 18 ബി എന്ന വകുപ്പ് ശക്തിപ്പെടുത്തി വ്യാജ സ്വർണ മാഫിയയുടെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കണമെന്നും പണ്ട-പണയ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപന ഉടമകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ നജീബ് കാന്തപുരം എംഎൽഎയ്ക്ക് നിവേദനം നൽകി.

വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങൾ വലിയ ഭീഷണി ആയിരിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു.