ജലസേചന സൗകര്യമില്ല എന്നതിന്‍റെ പേരിൽ ഇനി തെങ്ങ് വയ്ക്കാതിരിക്കേണ്ട. അതിനായി ഏതു സാഹചര്യത്തിലും വളരുന്ന നല്ല നാടൻ ബേഡകം തെങ്ങുണ്ട്. മികച്ച പരിചരണം നൽകിയാൽ മൂന്നാം വർഷത്തിലും അല്ലെങ്കിൽ അഞ്ചാം വർഷത്തിലും കായ്ക്കും.

ജലസേചനം കുറവാണെങ്കിൽ പോലും വർഷം 70 മുതൽ 90 വരെ തേങ്ങ ലഭിക്കും. 13 മുതൽ 15 വരെ പൂങ്കുലകൾ ഉണ്ടാകും. ജലസേചന സൗകര്യമുള്ള സ്ഥലത്ത് മികച്ച പരിചരണം നൽകിയാൽ 150 മുതൽ 180 വരെ തേങ്ങ കിട്ടും. പൊതിച്ച തേങ്ങയ്ക്ക് ശരാശരി 429 ഗ്രാം തൂക്കവുമുണ്ടാകും.

ഏതു കാലാവസ്ഥയെയും അതിജീവിക്കുമെന്നതാണ് ബേഡകം തെങ്ങിന്‍റെ പ്രത്യേകത. പശ്ചിമതീര നെടിയ ഇനത്തിൽ നിന്നു വന്ന കുറ്റ്യാടി, അന്നൂർ, ജാപ്പാണം, കോമടൻ എന്നിവ പോലെ തനി നാടനാണ് ബേഡകം തെങ്ങും.

എന്നാൽ, സാധാരണ പശ്ചിമതീര നെടിയ ഇനത്തേക്കാൾ ഉയരവും തടിവണ്ണവും കുറവാണ്. ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിൽ ശരാശരി വിള പരിപാലനം മാത്രം നൽകിയാലും മോശമല്ലാത്ത ഉത്പാദനം ലഭിക്കുമെന്നതാണ് ബേഡകം തെങ്ങിനെ വ്യത്യസ്തമാക്കുന്നത്.



നനയ്ക്കുകയും നന്നായി പരിപാലിക്കുകയും ചെയ്താൽ ഉത്പാദനം ഗണ്യമായി കൂടും. തുടക്കകാലത്ത് ബേഡകം പഞ്ചായത്തിലെ അമ്മംകോട്, ബീംബുങ്കാൽ, പോള, തോണിക്കടവ്, കാരക്കുന്ന് എന്നീ പ്രദേശങ്ങളിൽ മാത്രമാണ് ഈ തെങ്ങുണ്ടായിരുന്നത്.


അത്യുത്പാദന ശേഷിയുള്ള തെങ്ങാണെന്ന് അറിഞ്ഞതോടെ പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിലുള്ള കർഷകരും ഈ തെങ്ങ് വാങ്ങി കൃഷി ചെയ്തു തുടങ്ങി. ഇതോടെ വളരെ ചുരുങ്ങിയകാലംകൊണ്ടു തന്നെ കർഷകർക്ക് പ്രിയപ്പെട്ട ഇനമായി മാറാനും ബേഡകം തെങ്ങിന് കഴിഞ്ഞു.

തെങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ആവശ്യക്കാർ ഏറുകയാണ്. കാസർഗോഡ് കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രത്തിലെ (സിപിസിആർഐ) പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ.സി.തന്പാൻ, ഡോ. കെ ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ബേഡകം തെങ്ങിനെക്കുറിച്ച് അന്വേഷണം നടത്തിയത്.

നല്ല വിളവ് നൽകുന്ന ബേഡകം തെങ്ങ് കുന്നിൻപ്രദേശങ്ങളിലും കൃഷിക്ക് അനുയോജ്യമാണെന്ന് ഡോ. തന്പാൻ പറഞ്ഞു. ബേഡഡുക്ക പഞ്ചായത്ത് ഗ്രാമസഭയിൽ അപേക്ഷ നൽകുന്നവർക്ക് തെങ്ങിൻ തൈ സബ്സിഡിയോടെ വിതരണം ചെയ്യുന്നുണ്ട്.

ബേഡഡുക്ക ഫാമേഴ്സ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് വഴിയും തൈകൾ വിൽപനയുണ്ട്. ഒന്നിന് 150 രൂപ ആണ് വില. ബേഡകം തെങ്ങു കർഷക സമിതിയിൽ നിലവിൽ 1700 കൃഷിക്കാർ അംഗങ്ങളാണ്.

ഇവർ വഴിയും തൈകൾ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം 1000 തെങ്ങിൻ തൈകളാണ് ബേഡഡുക്ക പഞ്ചായത്തിൽ നിന്നും വിൽപന നടത്തിയത്.

ഫോണ്‍: 9497044242, 9567847076.