Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചിരിക്കുന്നതാണ് ദൂരക്കാഴ്ചയിൽ പച്ചക്കുന്നുകൾ പോലെ കാണുന്നത്. കുട്ടന്പുഴ ഉരുളൻതണ്ണിയിലെ ഹോം സ്റ്റേയിൽ എത്തുന്പോൾ കെയർ ടേക്കർ ബേബി ഞങ്ങളെ കാത്ത് ഉണ്ടായിരുന്നു.
ഒരു യാത്ര പോകണമെന്നു ചിന്തിക്കുന്പോഴൊക്കെ പലരും ദൂരെയുള്ള സ്ഥലങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. നമ്മുടെ സമീപത്ത് നമ്മൾ വേണ്ടത്ര കാണുകയോ ആസ്വദിക്കുകയോ ചെയ്യാത്ത നിരവധി സ്ഥലങ്ങളുണ്ടെന്നതാണ് യാഥാർഥ്യം.
അടുത്തല്ലേയെന്നു കരുതി നമ്മൾ അവഗണിച്ചു കളയുന്ന ഇത്തരം സ്ഥലങ്ങളിൽ ചെന്നു കഴിയുന്പോഴാണ് എത്രയോ മനോഹരം, രസകരം എന്നൊക്കെ തോന്നുന്നത്. അങ്ങനെയൊരു യാത്രയായിരുന്നു 2024 ജൂലൈ 11, 12 ദിവസങ്ങളിൽ ഞങ്ങളുടെ കുട്ടന്പുഴ യാത്ര.
ഞങ്ങൾ എന്നു പറഞ്ഞാൽ എല്ലാവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു വിരമിച്ചവർ, യാത്രാ സ്നേഹികൾ. എറണാകുളത്തുനിന്നു കോതമംഗലത്തേക്ക് ഏതാണ്ട് 50 കിലോമീറ്ററും അവിടെനിന്നു കുട്ടമ്പുഴയിലേക്ക് 20 കിലോമീറ്ററും മാത്രമേ ദൂരമുള്ളൂ.
കോതമംഗലത്തുനിന്നു വെജിറ്റേറിയൻ ഭക്ഷണവും കഴിച്ചു. എറണാകുളം ജില്ലയിൽപ്പെട്ട കുട്ടന്പുഴയിലേക്കു യാത്ര തുടങ്ങി. കാട്ടിലൂടെ വേണം അവിടേക്കെത്താൻ. റോഡിന് ഇരുവശവും തേക്ക് അടക്കമുള്ള മരങ്ങൾ. ആനകൾ കടന്നുപോകുന്ന വഴി, മാനുകൾ കടന്നുപോകുന്ന വഴി... എന്നിങ്ങനെ ചിലേടങ്ങളിൽ ബോർഡുകൾ കാണാം. ഇതുവഴി രാത്രിയാത്ര അത്ര സുരക്ഷിതമല്ല.
ഉരുളൻ കല്ലുകളിലൂടെ
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചിരിക്കുന്നതാണ് ദൂരക്കാഴ്ചയിൽ പച്ചക്കുന്നുകൾ പോലെ കാണുന്നത്. കുട്ടന്പുഴ ഉരുളൻതണ്ണിയിലെ ഹോം സ്റ്റേയിൽ എത്തുന്പോൾ കെയർ ടേക്കർ ബേബി ഞങ്ങളെ കാത്ത് ഉണ്ടായിരുന്നു.
ഒരു വനത്തിനു നടക്കു നിൽക്കുന്ന പ്രതീതി. തൊട്ടടുത്തുകൂടി ഉരുളൻതണ്ണിപ്പുഴ ഒഴുകുന്നു. പുഴയ്ക്കപ്പുറം ആനകളുടെ വിഹാരകേന്ദ്രമാണെന്നു ബേബി പറഞ്ഞു. ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന പ്രദേശം. ഹോം സ്റ്റേയ്ക്കു ചുറ്റും പഴംതീനി ജീവികളിൽനിന്നു രക്ഷപ്പെടാൻ റംബൂട്ടാൻ മരങ്ങൾ എല്ലാം വലയും പുതച്ചുനിൽക്കുന്നു.
എല്ലാവരും ആവേശത്തിൽ തിരക്കിട്ട ഒരുക്കത്തിലാണ്. മാമലക്കണ്ടം വനത്തിലേക്കുള്ള ഒാഫ് റോഡ് ട്രെക്കിംഗ് ആണ് പരിപാടി. ആറു പേർക്കു വീതം സഞ്ചരിക്കാവുന്ന രണ്ടു ജീപ്പുകൾ എത്തി. പത്തു കിലോമീറ്റർ ദൂരമുണ്ട്. 1,200 മീറ്റർ ഉയരത്തിലുള്ള മാമലക്കണ്ടം കൊയ്നിപ്പാറ മലയുടെ മുകളിലേക്കാണ് യാത്ര. എറണാകുളം ജില്ലയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് കൊയ്നിപ്പാറ.
തുടക്കം നിരപ്പു പ്രദേശത്തെ നിബിഢ വനത്തിലൂടെ. വൻ മരങ്ങളും കാപ്പിച്ചെടികളും ഇല്ലിക്കാടുകളുമൊക്കെ മിന്നിമറഞ്ഞു. വന്യമൃഗ സാന്നിധ്യമുള്ള മേഖലയാണ്. കാടിന്റെ വശ്യതയും കിളികളുടെ സംഗീതവും ആസ്വദിച്ചിരിക്കവേ ജീപ്പ് ഉരുളൻ കല്ലുകൾക്കു മുകളിലേക്കു കയറിത്തുടങ്ങി.
കല്ലിൽ കയറി ചെരിഞ്ഞും കുഴിയിൽ ചാടി തിരിഞ്ഞുമൊക്കെ ജീപ്പ് മുകളിലേക്കു കയറുന്നു. വാഷിംഗ് മെഷീനിൽ കിടക്കുന്ന തുണി പോലെ യാത്രക്കാരും ജീപ്പിനൊപ്പം ആടിയുലഞ്ഞു ജീപ്പിന്റെ ചില ചക്രങ്ങൾ അന്തരീക്ഷത്തിലാണ് നിൽക്കുന്നതെന്നു തോന്നുന്നു. ഇടയ്ക്കു മഴയുടെ തലോടൽ. ചുറ്റുമുള്ള പ്രകൃതിയുടെ ഭംഗി വാക്കുകളിൽ പറയാനാവില്ല.
മികച്ച ഒരു ട്രെക്കിംഗ് ട്രാക്കിലൂടെയാണ് പോകുന്നത്. എന്നാൽ, ആ രീതിയിലുള്ള ഒരു പ്രസിദ്ധി ഇനിയും ഈ സ്ഥലത്തിനു വന്നിട്ടില്ല. കേരളത്തിലെ എത്രയോ ടൂറിസം സാധ്യതകൾ ഇങ്ങനെ അവഗണിക്കപ്പെട്ടു കിടക്കുന്നു.
ജീപ്പിന്റെ പിന്നിലിരുന്നു കയറിവന്ന വഴികളിലേക്കു നോക്കുന്പോൾ ചെറിയൊരു പേടിതോന്നും. എത്ര വൈദഗ്ധ്യത്തോടെയാണ് ഈ ഡ്രൈവർമാർ ജീപ്പോടിക്കുന്നത്. ചെറിയൊരു അശ്രദ്ധ മതി വലിയ ഗർത്തങ്ങളിലേക്കു വീഴാൻ.. ആ ഗർത്തങ്ങളുടെ താഴ്വാരത്തും ചില വീടുകൾ കണ്ടു. യാത്രയിൽ വന്യമൃഗങ്ങളൊന്നും നിർഭാഗ്യവശാൻ മുന്നിൽവന്നുപെട്ടില്ല.
ഒടുവിൽ ജീപ്പ് കൊയ്നിപ്പാറയുടെ മുകളിലെത്തി. 360 ഡിഗ്രിയിൽ മലകളും കാടുകളും. കോടയിൽ മുങ്ങി മലകളുടെ നിൽപ്പ്. മഴ മാറി മാനം തെളിഞ്ഞതോടെയാണ് പുൽത്തകിടികൾ നിറഞ്ഞ മലകളുടെ ഭംഗി കൂടുതൽ ദൃശ്യമായത്.
മതിവരാത്ത കാഴ്ചകൾ. തിരിച്ചിറക്കം ഇത്തിരികൂടി കഠിനമായിരുന്നു. മുകളിലേക്കു കയറിയതിനേക്കാൾ വേഗത്തിലാണ് ഉരുളൻ കല്ലുകളിലൂടെ ജീപ്പ് താഴേക്കു ചാടുന്നത്. ശരീരം ആകെയൊന്നിളകും.
വെള്ളച്ചാട്ടമുള്ള സ്കൂൾ
മാമലക്കണ്ടം സർക്കാർ സ്കൂളിന്റെ മുന്നിലേക്കാണ് എത്തിയത്. സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂൾ. സ്കൂളിനു പിന്നിലാണ് എളംപ്ലാശേരി വെള്ളച്ചാട്ടം. വെള്ളമൊഴുക്ക് കുറവായതിനാൽ വെള്ളച്ചാട്ടം പൂർണതോതിലില്ല. അടുത്ത ലക്ഷ്യം മുനിപ്പാറയാണ്. കിടിലൻ മലകളുടെ സംഗമസ്ഥാനം. തുടർന്ന് യാത്ര ഉരുളിക്കുഴി വെള്ളച്ചാട്ടത്തിലേക്ക്.
കുളിക്കാൻ വിശാല സൗകര്യം. തടയണയുടെ വശങ്ങളിൽ കുളിക്കാൻ ധാരാളം ആളുകളെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം എല്ലാവരും ഉരുളന്താനി പുഴയിൽ നീരാട്ടിനിറങ്ങി. രാത്രിയിലെ പ്രധാന ആഘോഷം ക്യാമ്പ് ഫയർ ആയിരുന്നു. ആട്ടവും പാട്ടുമായി ആഘോഷിച്ചു. ഇടയ്ക്കു പുഴയ്ക്ക് അക്കരെ ആനയുടെ ചിന്നംവിളി കേൾക്കാമായിരുന്നു.
ഉരുളന്തണ്ണി പുഴയുടെ ആരവം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. നല്ല തണുപ്പ്. നടപ്പുശീലമുള്ള ചിലർ രാവിലെ തന്നെ നടക്കാനിറങ്ങിയിരിക്കുന്നു. കാണാൻ ഭംഗിയുള്ള ഗ്രാമം. എല്ലാ വീടുകളുടെ മുന്നിലും റംബൂട്ടാൻ പഴുത്തു നിൽക്കുന്നു. നാട്ടിലെ കൃഷിക്കാരെയും കണ്ടു. ആനയും കാട്ടു പന്നികളും മ്ലാവുമെല്ലാം കൃഷി നശിപ്പിക്കുകയാണെന്ന പരാതിയാണ് എല്ലാവർക്കും. അധികൃതർ കാര്യമായൊന്നും ചെയ്യുന്നില്ലത്രേ.
ചങ്ങാടത്തിൽ അക്കരയ്ക്ക്
ഹോം സ്റ്റേ വിടുകയാണ്. അടുത്ത ലക്ഷ്യം പൂയംകുട്ടിയിലെ ബ്ലാവനയാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ മനോഹരഭൂമി കുട്ടന്പുഴ പഞ്ചായത്തിന്റെ ഭാഗമാണ്. നദിയുടെ അപ്പുറത്താണ് ഫോറസ്റ്റ് മേഖല. അവിടെയാണ് ആദിവാസി കുടികളും. ബ്ലാവനയിലേക്കും വനമേഖലയിലേക്കും പോകുന്നത് ബ്ലാവന ഫെറിയിലൂടെയാണ്.
അക്കരെ കടക്കാൻ ചങ്ങാടമാണ് ആശ്രയം. വാഹനങ്ങളെയും ആളുകളെയുമെല്ലാം രണ്ടു മിനിറ്റ് കൊണ്ട് അക്കരെയെത്തിക്കും. ചങ്ങാടയാത്ര ചിലർക്കു പുതിയ അനുഭവം ആയിരുന്നു. ഇപ്പോൾ ശാന്തമാണെങ്കിലും നല്ല മഴയുള്ളപ്പോൾ നദി അപകടകാരിയാണത്രേ. ആദിവാസിമേഖലയിലേക്കു സാധനങ്ങൾ എത്തിക്കാൻ ഈയൊരു മാർഗമേയുള്ളൂ.
പൂയംകുട്ടിയിൽ വനത്തിനുള്ളിൽ ജലവൈദ്യുതപദ്ധതിയുണ്ട്. ഞങ്ങൾ അവിടെനിന്നു ജീപ്പിൽ ഫോറസ്റ്റ് ട്രെക്കിംഗിന് കല്ലേലിമേടിലേക്കു പോയി. തുടക്കത്തിൽ കോൺക്രീറ്റ് വഴി. പിന്നീട് കുത്തനെ കയറ്റവും ഇറക്കവുമൊക്കെ. റബർ മരങ്ങൾ ധാരാളമായി കണ്ടു. കാടിന്റെ ഉൾഭാഗത്താണ് ആദിവാസിക്കുടികൾ. പോകുന്ന വഴിയിൽ ആനപ്പിണ്ടങ്ങൾ കണ്ടു. ആനകളെ ഇടയ്ക്കിടെ കാണാറുണ്ടെന്നും ഉപദ്രവിക്കില്ലെന്നും ഡ്രൈവർ പറഞ്ഞു.
കാടിനകത്താണ് കൊച്ചുകുത്ത് വെള്ളച്ചാട്ടം. ഈ വഴിയോരങ്ങളിലൊക്കെ ധാരാളം മനുഷ്യർ താമസിക്കുന്നുണ്ട്. ആനയുടെയും കാടിന്റെയും നടുവിൽ, ജീപ്പ് പോലും കഷ്ടിച്ചു സഞ്ചരിക്കുന്ന മേഖലയിൽ എങ്ങനെ ജീവിക്കുന്നുവെന്നത് പുറത്തുനിന്നെത്തുന്നവർക്ക് അദ്ഭുതമാണ്.
ബ്ലാവനയിൽ തിരിച്ചെത്തി ഒരു ചായക്കടയിൽനിന്നു ചൂടു ചായ. നേരേ പൂയംകുട്ടിയിലേക്ക്. കലർപ്പില്ലാത്ത തെങ്ങിൻകള്ളും പനങ്കള്ളും കിട്ടുന്ന സ്ഥലമാണിതെന്നു ചിലർ പറഞ്ഞു. അവിടെനിന്നു മണികണ്ടം ചാലിലേക്കുള്ള യാത്ര മണികണ്ടം ചപ്പാത്ത് വഴിയാണ്. ഈ വനമേഖലയെല്ലാം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലാണ്.
കാദർക്കാന്റെ കടയാണ് ഇവിടത്തെ മറ്റൊരു ആകർഷണം. സമൃദ്ധമായ ഉച്ചയൂണ് ആണ് പ്രധാനം. പാതിരാത്രി വരെ കച്ചവടമില്ല. ഉച്ചകഴിഞ്ഞാൽ അടയ്ക്കും. സംതൃപ്തരായ മനുഷ്യർ. മോഹൻലാൽ പ്രധാന കഥാപാത്രമായ പുലിമുരുഗൻ സിനിമ ഷൂട്ട് ചെയ്തത് ഈ മേഖലയിലാണ്. ഏഴു മാസം നീണ്ട ഷൂട്ടിംഗിനിടയിൽ മോഹൻലാൽ അടക്കമുള്ളവർ തന്റെ കടയിൽനിന്നാണ് കഴിച്ചിരുന്നതെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
ഫേസ്ബുക്കിൽ ഈ കഥകളൊക്കെ ഇട്ടിട്ടുണ്ടെന്നു പറയാനും മറന്നില്ല. തട്ടേക്കാടിനടുത്തുള്ള തൂക്കുപാലവും കാണണമെന്നുണ്ടായിരുന്നു. പക്ഷേ, മഴ ശക്തമായതിനാൽ വേണ്ടെന്നുവച്ചു. വഴിയും കാലാവസ്ഥയും കാട്ടുമൃഗങ്ങളുമൊക്കെയായി യാത്രകളിൽ കുറെ ടെൻഷനടിച്ചു. അതു വേണം താനും. എങ്കിലേ യാത്ര കഴിയുന്പോൾ പെരുത്ത സന്തോഷം തോന്നൂ.
പയസ് ആലുംമൂട്ടിൽ
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോക
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
കാതില്‍ തേന്മഴയായ്...
തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ക
ജലസമാധിയിൽ വയനാടിന്റെ സ്വർണ നഗരം
1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്ക
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top