Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചോരവീണ മണ്ണിൽനിന്ന്
പോളിഷ് ചലച്ചിത്രകാരൻ അൻജ്യേ വൈദയ്ക്ക് "കാറ്റീൻ' സ്വന്തം ഹൃദയരക്തത്തിൽ മുക്കിയെടുത്ത കുടുംബചരിത്രമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ റഷ്യൻ- പോളണ്ട് അതിർത്തിയിൽ സ്റ്റാലിന്റെ നിർദേശപ്രകാരം അരങ്ങേറിയ കാറ്റീൻ വംശഹത്യയുടെ ഇരകളിലൊരാൾ സ്വന്തം പിതാവായ യാക്കൂബ് വൈദയായിരുന്നു. സംഭവത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കൃത്യമായറിഞ്ഞാലേ കഥയുടെ പ്രസക്തി വെളിവാകൂ. അതു ചുരുക്കത്തിൽ:
1. 1939 ഓഗസ്റ്റ് 23- മോസ്കോയിൽ സ്റ്റാലിൻ- ഹിറ്റ്ലർ (മൊളോട്ടോവ്- റിബൻട്രോപ്) പരസ്പര സൗഹൃദ ഉടന്പടി ഒപ്പുവയ്ക്കുന്നു. യൂറോപ്പിനെ തങ്ങൾക്കിടയിൽ പകുത്തെടുക്കാനുള്ള രഹസ്യധാരണയായിരുന്നു ഈ ഉടന്പടി എന്നതു പിന്നീടു ലോകമറിഞ്ഞു.
2. 1939 സെപ്റ്റംബർ 1- നാസി പട്ടാളം പോളണ്ടിലേക്ക്. ഒരാഴ്ചത്തെ പ്രതിരോധത്തിനു ശേഷം പോളിഷ് സൈന്യം കീഴടങ്ങി.
സെപ്റ്റംബർ 17- പോളണ്ടിന്റെ കിഴക്കേ അതിർത്തി പ്രദേശങ്ങൾ സ്റ്റാലിന്റെ പട്ടാളം പിടിച്ചടക്കുന്നു. തുടർന്നു സൈനികരടക്കം പത്തു ലക്ഷം പോളിഷ് പൗരന്മാർ സോവിയറ്റ് അടിമ ക്യാന്പുകളിലേക്ക്.
3. 1940 മാർച്ച് 5- സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ബെറിയയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച് തടവിൽ പിടിച്ച പോളിഷ് ബുദ്ധിജീവികൾ, ഉന്നത നേതാക്കൾ, സൈനിക മേധാവികൾ എന്നിവരെ വേർതിരിച്ചു കാറ്റീൻ വനപ്രദേശത്തെത്തിച്ചു കൂട്ടക്കൊല നടത്താൻ തുടങ്ങി. ഒരു മാസംകൊണ്ട് 2,20,000 പേർ വധിക്കപ്പെടുകയും പലേടങ്ങളിലായി കുഴിച്ച കൂട്ട ശവക്കുഴികളിൽ മറവുചെയ്യുകയും ചെയ്തു.
4. 1940 ഡിസംബർ- സ്റ്റാലിനെ തകർക്കാനായി ഹിറ്റ്ലർ റഷ്യ ആക്രമിക്കാൻ ഉത്തരവിടുന്നു.
5. 1941 ജൂണ്‍ 22- ജർമനിയുടെ സോവിയറ്റ് യൂണിയനിലേക്കുള്ള മുന്നേറ്റം. ഓപ്പറേഷൻ ബാർബറോസ.
6. 1943 ഏപ്രിൽ 13- കാറ്റീനിലെ കൂട്ട ശവക്കുഴികൾ കണ്ടെത്തിയ നാസികൾ ഇവ പരിശോധിച്ചു വിശദാംശങ്ങളോടെ സോവിയറ്റ് വിരുദ്ധ പ്രചാരണായുധമാക്കി മാറ്റുന്നു.
9. 1945 മേയ് 7- ജർമനി കീഴടങ്ങുന്നു. പോളണ്ടിൽ സ്റ്റാലിനിസ്റ്റ് ആധിപത്യം.
8. 1945-46- പുതിയ കമ്യൂണിസ്റ്റ് പാവ ഭരണകൂടം കാറ്റീൻ കൂട്ടക്കൊലയുടെ യാഥാർഥ്യം മറച്ചുവയ്ക്കാനുള്ള തീവ്രശ്രമങ്ങൾ തുടങ്ങുന്നു. തെളിവുകൾ നശിപ്പിക്കുകയും നിരപരാധികളെ ഇതിന്റെ പേരിൽ ഇരകളാക്കുകയും ചെയ്തു.
ഒളിപ്പിക്കാൻ ശ്രമം
9. 1959: ക്രൂഷ്ചേവ് ഭരണകൂടം വധിക്കപ്പെട്ട സൈനികരെ സംബന്ധിച്ച രേഖകൾ നശിപ്പിക്കുന്നു.
10. 1969. റഷ്യൻ രഹസ്യപ്പോലീസ് (കെജിബി) കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ നശിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
11. 1985. മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് അധികാരി.
12. 1990. ഏപ്രിൽ 13: കാറ്റിൻ വംശഹത്യ സോവ്യറ്റ് രഹസ്യപ്പോലീസാണ് ചെയ്തതെന്ന് ഔദ്യോഗിക പ്രഖ്യാപനം മോസ്കോയിൽ. ഇതിനോടകം പോളണ്ടിൽ ജനാധിപത്യ ഭരണകൂടം വന്നുകഴിഞ്ഞിരുന്നു.
13. 1990 നവംബർ 3: കാറ്റിൻ വംശഹത്യയെപ്പറ്റി വിശദമായ ഔദ്യോഗിക അന്വേഷണത്തിനു ഗോർബച്ചേവിന്റെ ഉത്തരവ്. ഒരു ചരിത്ര നുണ ഇതോടെ കുഴിച്ചുമൂടപ്പെടുന്നു.
വൈദയെ സംബന്ധിച്ചു കാറ്റിൻ ഒരു ചരിത്രവ്യാഖ്യാനം മാത്രമല്ല. ഒരുപറ്റം സ്ത്രീപുരുഷന്മാരുടെ, അഥവാ കുടുംബങ്ങളുടെയും ഒരു ജനസമൂഹത്തിന്റെതന്നെയും തീവ്രദുരന്തത്തിന്റെ അനുഭവമാണ്.
ഒരു നൂറ്റാണ്ടിനെ മുഴുവൻ ഗ്രസിച്ച പൈശാചികമായ ചില പ്രത്യയശാസ്ത്രങ്ങൾ ഇരയാക്കിയ മനുഷ്യജീവികളുടെ ചോരമണമുള്ള മഹാദുരന്തം. യുദ്ധാരംഭത്തിൽ പോളണ്ട് ചെന്നുപെട്ട വൈതരണി ആദ്യ സീക്വൻസിൽത്തന്നെ നമുക്കു കാണാം.
നദിക്കു കുറുകെയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും കൈയിൽ കിട്ടിയതുമായി പലായനം ചെയ്യുന്ന മനുഷ്യർ. ഒരുവശത്തുനിന്നു നാസികളെ പേടിച്ച്, മറുവശത്തുനിന്ന് കമ്യൂണിസ്റ്റുകളെ ഭയന്ന്. ഈ അഭയാർഥികൂട്ടത്തിൽ അന്നയും മകൾ വേറോനിക്കയും ഉണ്ട്.
റിസർവ് സൈനികനായ ഭർത്താവ് ആൻജ്യേ സോവ്യറ്റ് തടവിലാണ്. ജാഗലോണിയൻ യൂണിവേഴ്സിറ്റിയിൽ പ്രഫസറായ തന്റെ പിതാവും അമ്മയും ആൻജ്യേയുടെ കാര്യത്തിൽ ആകുലചിത്തരാണ്. തന്നെ രക്ഷപ്പെടുത്താനെത്തിയ അന്നയോട്, തനിക്കൊപ്പമുള്ള സ്നേഹിതരെ ഉപേക്ഷിച്ചു തിരിച്ചുപോകാൻ തയാറല്ലെന്നു പറയുന്നു.
കമ്യൂണിസ്റ്റ് അധിനിവേശത്തെ എതിർക്കുന്ന രണ്ടു സ്ത്രീകളെയും കാണാം. ഒരാൾക്ക് ഭർത്താവിനെയും മറ്റേയാൾക്കു സ്വസഹോദരനെയും നഷ്ടപ്പെട്ടു. ആൻജ്യേ തിരികെവരുമെന്ന പ്രതീക്ഷ അന്ന ഉപേക്ഷിക്കുന്നില്ല. പോളിഷ് രാജകുമാരൻ പോനിയറ്റോവ്സ്കിയുടെ പട്ടാള യൂണിറ്റിൽ ക്യാപ്റ്റനാണ് ആൻജ്യേ.
മറ്റുള്ളവർക്കൊപ്പം സോവ്യറ്റ് യൂണിയനിലേക്കു നാടുകടത്തപ്പെടാൻ പോകുന്ന ഭർത്താവിനോടു യാത്രപറഞ്ഞ അന്ന ദയാലുവായ ഒരു സോവ്യറ്റ് ഓഫീസറുടെ സഹായത്താൽ അവിടെനിന്നു മടങ്ങി. ഇതിനിടെ ആൻജ്യേയുടെ പിതാവ് നാസി തടവിൽ കോൺസൻട്രേഷൻ ക്യാന്പിലേക്കു കൊണ്ടുപോകപ്പെടുകയും അവിടെ വധിക്കപ്പെടുകയുമാണ്.
ആളുമാറി വധം
കമ്യൂണിസ്റ്റ് തടവിൽ മരണത്തിലേക്കു നീങ്ങുന്ന ആൻജ്യേ തന്റെ അനുഭവങ്ങൾ ഡയറിയിൽ കുറിക്കുന്നുണ്ട്. കൊടുംതണുപ്പിൽ തനിക്കു ധരിക്കാൻ യെഷ്ഴേ എന്ന സഹ തടവുകാരൻ തന്റെ പേരെഴുതിയിരിക്കുന്ന ഒരു കന്പിളി ജാക്കറ്റ് അദ്ദേഹത്തിനു കൊടുത്തത് വിനയായി. യെഷ്ഴെ എന്നു ധരിച്ചു കൊലയാളികൾ അൻജ്യേയെ തട്ടിക്കൊണ്ടുപോയി.
പിന്നീടു വധിക്കപ്പെട്ടവരുടെ ലിസ്റ്റ് ജർമൻകാർ പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിൽ ആൻജ്യേയുടെ സ്ഥാനത്ത് യെഷ്ഴേയായിരുന്നതിനാൽ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ അന്ന കാത്തിരിക്കുകയാണ്. എന്നാൽ, യുദ്ധശേഷം ആൻജ്യേയുടെ വധം നേരിൽ കണ്ട സൈനികനിൽനിന്ന് അവർ സത്യമറിയുന്നു.
ഇക്കാര്യമറിയുന്ന യെഷ്ഴേ അപ്പോൾ കമ്യൂണിസ്റ്റുകൾക്കു കീഴിൽ സേവനം ചെയ്യുകയാണ്. താൻ മൂലം സംഭവിച്ച ദുരന്തവും തന്റെ അപ്പോഴത്തെ അവസ്ഥയും അയാളിൽ താനൊരു വഞ്ചകനാണെന്ന കുറ്റബോധം ആഴപ്പെടുത്തുന്നു. ഒടുവിൽ ഭാരം താങ്ങാനാവാതെ അയാൾ ജീവിതമവസാനിപ്പിച്ചു.
ഭരണകൂടം കാറ്റീൻ കൂട്ടക്കൊലയെപ്പറ്റി നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്പോഴും യാഥാർഥ്യം പോളണ്ടിൽ സകലരും അറിഞ്ഞിരുന്നു. ആൻജ്യേയുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം നാസികൾ പ്രചാരണത്തിനുപയോഗിച്ച ഫിലിം ഫൂട്ടേജും ഉപയോഗിച്ചാണ് കാറ്റീൻ വശംഹത്യയുടെ പ്രധാന ഭാഗങ്ങൾ അവതരിക്കപ്പെടുന്നത്.
ഭാവനയിൽപോലും നടുക്കവും ബീഭത്സതയുമുണർത്തുന്ന രംഗങ്ങളാണ് നാം കാണുക. ഒരു പ്രത്യയശാസ്ത്രത്തിന്റെ നരബലിയുടെ രംഗങ്ങൾ. ഈ ചിത്രം 80-ാം ഓസ്കർ വേദിയിൽ മികച്ച വിദേശചിത്രമായി നോമിനേഷൻ നേടി.
ജിജി ജോസഫ് കൂട്ടുമ്മേൽ
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
ആയിരം പൊന്നൂഞ്ഞാലാടുന്ന പാട്ടുകൾ
ജയന്റ് വീലുകളുടെയും ബങ്കീ ജമ്പിംഗിന്റെയും സ്കൈ ഡൈവിംഗിന്റെയും കാലത്ത് പാവം ഊഞ്ഞാലില്‍ ആടാന്‍ ആരെങ്കിലുമുണ്ടാവുമോ
പാട്ടിൻ മനോരാജ്യത്തിൽ...
ഇക്കഴിഞ്ഞ 25-ലേക്കായി ഈ പംക്തി തയാറാക്കാനുള്ള ഒരുക്കത്തിനിടെയാണ് ഗായിക എ.പി. കോമളയുടെ ജന്മദിനം അറിവിലേക്കെത്തിയത്
എൻ നാടേ.. ഗുഡ്ബൈ
എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും വേറിട്ട നടത്തമായിരുന്നു കനവ് ബേബി. മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ച്, കൃഷി
ഉത്തമസംഗീതം
കെ.എസ്. ചിത്രയ്ക്കൊപ്പം ഇത്തവണ വിഖ്യാതമായ ലതാ മങ്കേഷ്കർ പുരസ്കാരം നേടിയയാൾ. പേരു പറഞ്ഞാൽ പലർക്കും അത്ര പരിചയംകാണ
സന്തോഷങ്ങൾക്ക് മികച്ച പുരസ്കാരം
വലിയ തുകയുടെ സമ്മാനമൊന്നും അല്ലാതിരുന്നിട്ടും ആ പുരസ്കാരം ഇണക്കിച്ചേർത്തത് പന്ത്രണ്ടു വർഷം നീണ്ടുനിന്ന കയ്പേറിയ അ
കുട്ടമ്പുഴയിൽ ഒരു രാത്രി!
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചി
THE ദലേർ മെഹന്ദി!
മലയാളികളെ പഞ്ചാബി പാടിപ്പഠിപ്പിച്ചയാളാണ് ദലേർ മെഹന്ദി. ബോലോ തര രരാ എന്ന അയാളുടെ പാട്ടുണ്ടാക്കിയ ഓളം ഇന്ത്യൻ സംഗ
സിനിമയ്ക്കും സങ്കടപ്രളയം
ഓരോ ഫ്രെയിമും അതി ഹൃദ്യമാക്കാന്‍ കഴിയുന്ന പ്രകൃതിയാണ് മലയാള സിനിമയെ സംബന്ധിച്ചു വയനാട്. നെല്ലും ഫോട്ടോഗ്രാഫറും മിന
കർട്ടൻ വീഴാതിരിക്കാൻ!
കേരളത്തിലെ പ്രഫഷണൽ നാടകവേദി വളരുകയാണോ, തളരുകയാണോ? പുഷ്ടി പ്രാപിക്കുകയാണോ അതോ മന്ദീഭവിക്കുകയാണോ? തളരുകയാണ
ഇതു വെറും മായയല്ല!
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്. പ്രശസ്ത ടിവി ടാലന്റ് ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലേക്കുള്ള ഓഡിഷന് വേദി. നിറഞ്ഞ പുഞ്ചി
വാട്ടർഗേറ്റിലെ ടേപ് കഷണം @50
വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവു
റഹ്മാന് അപ്പുറം യെവന് ഡാ!!
1996ല്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ എന്ന സിനിമയിലെ പാട്ടുകള്‍ പിരമിഡ് കമ്പനി പുറത്തിറക്കിയപ്പോള്‍ ആദ്യദിവസം വിറ്റുപോ
പരീക്ഷയ്ക്കൊരുങ്ങി ദേ കാർ വാങ്ങി!
ഒരു ഇടത്തരം കുടുംബത്തിലെ, സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥി സ്വന്തമാക്കി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്വന് ആണ് ശങ്കര്‍ ഷണ്മുഖം എന്ന ശങ്കര്‍. വിഎഫ്എക്സ് എന്നും സ
ഭാവന ചെയ്യാവുന്നതിലുമപ്പുറം
അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാ
നൂറ് തികഞ്ഞ് 99ലെ വെള്ളപ്പൊക്കം
99ലെ വെള്ളപ്പൊക്കം... പഴയ തലമുറ പലപ്പോഴും പറഞ്ഞിരുന്ന കഥകളായിരുന്നു. എന്താണ് 99ലെ വെള്ളപ്പൊക്കമെന്നു ചിന്തിച്ചിട്ടു പ
മഞ്ഞും മലയും ഇല്ലാത്ത ഇടുക്കി !
ഇടുക്കിയെന്നു കേൾക്കുന്പോൾത്തന്നെ മനസിൽ തെളിയുക കോടമഞ്ഞും മലയും താഴ്വരകളുമൊക്കെയായിരിക്കും. എന്നാൽ, ഇതൊന്നുമില്
കായൽ രാജകുമാരനായി വെങ്ങാന്തറ അച്ചായൻ!
കായൽ കൃഷി എന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഒാടിയെത്തുന്ന ഒരു പേരുണ്ട്, കായൽ രാജാവ് മുരിക്കൻ... നോക്കെത്താ ദൂരം പരന്ന
പാട്ടുണ്ടാക്കല്‍ ഞങ്ങള്‍ക്കൊരു ജോലിയേയല്ല!
സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല
കാൻസർ ജീവിതത്തെ അനുഗ്രഹിച്ചപ്പോൾ...
44-ാം വയസിൽ സ്തനാർബുദം. ശസ്ത്രക്രിയയും കീമോതെറപ്പിയും വഴി രോഗത്തെ അതിജയിക്കുന്നു. ഒൻപതു വർഷം രോഗമില്ലാതെ കഴിഞ്ഞു. പ
കാതില്‍ തേന്മഴയായ്...
തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് ക
ജലസമാധിയിൽ വയനാടിന്റെ സ്വർണ നഗരം
1952ൽ തരിയോട് സ്വർണനിക്ഷേപമുണ്ടെന്നു കേന്ദ്ര ജിയോളജിക്കൽ വിഭാഗവും കണ്ടെത്തി. തുടർന്ന് ഗവേഷണത്തിനും പഠനങ്ങൾക്ക
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top