Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സംസാരശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിയും കാഴ്ചക്കുറവുള്ള അധ്യാപകനും
2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേത്. ഹാനിന്റെ പിതാവും മൂത്ത സഹോദരനും നോവലിസ്റ്റുകളാണ്. ഇളയ സഹോദരൻ നോവലിസ്റ്റും കാർട്ടൂണിസ്റ്റുമാണ്. കൊറിയൻ സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള ഹാൻ, യൂണിവേഴ്സിറ്റി ഓഫ് അയോവയുടെ ഇന്റർനാഷണൽ റൈറ്റിംഗ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്.
ഒരു മാസികയുടെ റിപ്പോർട്ടറായി ജോലി ആരംഭിച്ച ഹാൻ അതിവേഗം കവിതകളും നോവലുകളും രചിക്കാൻ തുടങ്ങി. ’ദ വെജിറ്റേറിയൻ’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെ ഹാൻ അന്താരാഷ്ട്ര പ്രസിദ്ധി നേടി. ഈ നോവലിന് 2016ൽ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചു. 2011ൽ ഹാൻ പ്രസിദ്ധീകരിച്ച ഒരു നോവലായിരുന്നു ’ഗ്രീക്ക് ലെസൻസ്’. എന്നാൽ, 2023ൽ ആണ് ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങിയത്. ഇതെത്തുടർന്നാണ് ഈ നോവൽ 2024ലെ നൊബേൽ സമ്മാനം ഹാനിനു നേടിക്കൊടുത്തത്.
രണ്ടു പ്രധാന കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. ഒന്നാമത്തെയാൾ സംസാരശക്തി നഷ്ടപ്പെട്ട ഒരു സ്ത്രീയാണ്. അവളുടെ സംസാരശക്തി നഷ്ടപ്പെടാനുള്ള കാരണമായി പറയുന്നത് അവരുടെ അമ്മയുടെ മരണം, അവരുടെ വിവാഹത്തിന്റെ തകർച്ച, കസ്റ്റഡി തർക്കത്തിൽ മകനെ നഷ്ടപ്പെട്ടത് എന്നിവയൊക്കെയാണ്. ഈ സ്ത്രീയെ സംബന്ധിച്ചിടത്തോളം മൗനം എന്നത് ഒരു തടവറയും എന്നാൽ അതോടൊപ്പം ഒരു ആശ്വാസവുമാണ്. അവർ പറയുന്നു: “വാക്കുകൾ എന്നെ വിട്ടുപോയിരിക്കുന്നു. ഞാൻ വിളിക്കുന്പോൾ അവ വരുന്നില്ല.”
ഇപ്രകാരമൊരു പശ്ചാത്തലത്തിലാണ് ഈ സ്ത്രീ പുരാതന ഗ്രീക്ക് പഠിപ്പിക്കുന്ന ഒരു ക്ലാസിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. പുരാതന ഗ്രീക്ക് പഠിച്ചതുകൊണ്ട് തന്റെ സംസാരശക്തി വീണ്ടെടുക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നില്ല. എന്നാൽ, നൂറ്റാണ്ടുകളായി ആരും സംസാരിക്കാത്ത ഈ ഭാഷയുടെ മൗനം അവർക്ക് ആകർഷകമായി തോന്നി. അങ്ങനെയാണ്, ഈ സാഹസത്തിന് അവർ തയാറായത്.
നൊബേൽ സമ്മാനം നേടിയ ഈ നോവലിലെ രണ്ടാമത്തെ പ്രധാന കഥാപാത്രം പുരാതന ഗ്രീക്ക് പഠിപ്പിക്കുന്ന അധ്യാപകനാണ്. ഗ്രീക്ക് പഠിക്കാൻ എത്തിയിരിക്കുന്ന സ്ത്രീ സംസാരശേഷി നഷ്ടപ്പെട്ടവളാണെങ്കിൽ അവരുടെ അധ്യാപകന്റെ പ്രശ്നം സാവധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചശക്തിയാണ്. കാഴ്ചശക്തി നഷ്ടപ്പെടുന്നതുമൂലം എല്ലാം മങ്ങിയാണ് കാണുന്നതെങ്കിലും പുരാതന ഗ്രീക്ക് ഭാഷയുടെ വ്യാകരണവും ഭാഷാപ്രയോഗവും സംബന്ധിച്ച് അദ്ദേഹത്തിനു നല്ല വ്യക്തതയുണ്ട്. അദ്ദേഹം പറയുന്നു: “എന്റെ കാഴ്ച മങ്ങിപ്പോകുന്പോഴും ഈ വാക്കുകൾ കത്തിജ്വലിച്ച് എന്റെ മനസിൽ നിൽക്കുന്നു.”
രണ്ടു രീതിയിൽ ക്ലേശിക്കുന്ന രണ്ട് വ്യക്തികൾ. ഒരാൾക്ക് സംസാരശേഷിയില്ല. മറ്റെയാൾക്ക് കാഴ്ചക്കുറവും. ഒരാൾ സ്ത്രീ. മറ്റെയാൾ പുരുഷൻ. എങ്കിലും അവർ പരസ്പരം പ്രേമബദ്ധരല്ല. അവരുടെ സ്നേഹം റൊമാന്റിക്കുമല്ല. അവരുടെ പരസ്പരബന്ധം അവരുടെ നഷ്ടബോധത്തിൽനിന്നുണ്ടാകുന്നതാണ്. ആ ബന്ധമാകട്ടെ അഗാധമാണു താനും. ആ പരസ്പരബന്ധമാണ് അവർക്ക് നവജീവൻ നൽകുന്നത്.
രണ്ടുപേരും ഓരോ രീതിയിൽ ദുഃഖിതരാണ്. രണ്ടുപേർക്കം പരസ്പരം അവരുടെ ദുഃഖത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കുന്നു. അതുവഴി, അവർ ചെയ്യുന്നതാകട്ടെ ഭാരം വഹിക്കാൻ പരസ്പരം സഹായിക്കുകയും. തന്റെ വിദ്യാർഥിയായ സ്ത്രീക്ക് സംസാരശേഷിയില്ലെങ്കിലും അവരെ മനസിലാക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്. അതു സാധിക്കുന്നതാകട്ടെ അയാൾക്ക് കാഴ്ചക്കുറവുള്ള പശ്ചാത്തലത്തിലും!
ഗലാത്തിയർക്കുള്ള ലേഖനത്തിൽ വിശുദ്ധ പൗലോസ് എഴുതുന്നു: “പരസ്പരം ഭാരം വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കുവിൻ ”(6:2). എന്തു നിയമമാണ് നാം പൂർത്തിയാക്കേണ്ടത്? സ്നേഹത്തിന്റെ നിയമം. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുക.” (യോഹ 13:34) എന്ന ക്രിസ്തുവിന്റെ പുതിയ നിയമം.
നാം എല്ലാവരും ഓരോ വിധത്തിലുള്ള ഭാരങ്ങൾ വഹിക്കുന്നവരാണ്. എന്നാൽ, ആ കാരണം പറഞ്ഞു മറ്റുള്ളവരെ സഹായിക്കുന്നതിൽനിന്നു നാം മാറിനിൽക്കരുത്. നേരേ മറിച്ച്, നാം നമ്മുടെ ഭാരങ്ങൾ വഹിക്കുന്പോഴും നമുക്കു സാധിക്കുന്ന രീതിയിൽ മറ്റുള്ളവരുടെ ഭാരങ്ങൾ വഹിക്കാൻ നാം തയാറാകണം. ഗ്രീക്ക് ലെസൻസ് എന്ന നോവലിലെ ഈ കഥാപാത്രങ്ങളും ഇതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.
സംസാരശേഷി നഷ്ടപ്പെട്ടപ്പോൾ ആ സ്ത്രീക്ക് നഷ്ടപ്പെട്ടതു പുറംലോകവുമായി സംവദിക്കാനുള്ള ശക്തിയായിരുന്നു. എന്നാൽ, പുരാതന ഗ്രീക്ക് പഠിക്കുന്നതുവഴി തന്റെ മനസിനെ സജീവമാക്കാൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചു. തന്റെ ജീവിതത്തിൽ അതിഗൗരവമായ ഒരു പ്രശ്നമുണ്ടായപ്പോൾ അതോർത്തു പരിതപിച്ചിരിക്കാതെ അതിനെ മറികടക്കാനാണ് അവർ ശ്രമിച്ചത്. അതിന് ഉൗർജം പകർന്നതാകട്ടെ മറ്റൊരു പ്രശ്നംമൂലം ജീവിതത്തോടു മല്ലടിച്ചുകൊണ്ടിരുന്ന ഒരു അധ്യാപകനും.
കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നതുമൂലം ക്ലേശിക്കുന്ന ഈ അധ്യാപകൻ ഒരിടത്ത് ഇപ്രകാരം പറയുന്നുണ്ട്: “സഹനങ്ങൾ നേരിടാൻ സാധിക്കുന്നു എന്നതുതന്നെ വലിയ ഒരു അനുഗ്രഹമല്ലേ?” അദ്ദേഹം പറയുന്നത് എത്രയോ ശരി! നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ക്ലേശങ്ങളും പ്രതിസന്ധികളും നേരിടാൻ നമുക്കു സാധിക്കുന്നുണ്ടെങ്കിൽ അതുതന്നെ വലിയൊരു ദൈവാനുഗ്രഹമാണ്.
വിശുദ്ധ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു. എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല” (2 കോറി 4:8-9). തന്റെ വിഷമങ്ങളിലും പ്രതിസന്ധികളിലും പിടിച്ചുനിൽക്കാൻ എങ്ങനെയാണ് പൗലോസിന് സാധിച്ചത്? ദൈവത്തിന്റെ കൃപ! ദൈവത്തിന്റെ അനുഗ്രഹം!
നാം പരസ്പരം ഭാരങ്ങൾ വഹിച്ചു മുന്നോട്ടുപോകുന്പോൾ ദൈവത്തിന്റെ കൃപ കൂടുതലായി നമ്മിലേക്ക് ഒഴുകും. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഭാരം എത്ര ദുർവഹമാണെങ്കിലും അതു താങ്ങാനുള്ള ശക്തി നമുക്കു ലഭിക്കും. എന്നാൽ, അതിനു പരസ്പരം ഭാരം താങ്ങാൻ നാം തയാറാകണമെന്നു മാത്രം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച....
ഹോളിവുഡ് പുറത്തിറക്കിയിട്ടുള്ള സിനിമകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരെണ്ണമാണ് "ബെൻഹർ'. 1959ൽ നിർമിക്കപ്പെട്ട ഈ
സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും
"ലിവിംഗ് ലൈഫ് ഓൺ പർപസ്' എന്ന ഗ്രന്ഥത്തിൽ ഗ്രെഗ് ആൻഡേഴ്സൺ പറയുന്ന ഒരു കഥ: ഒരിക്കൽ ഒരാളുടെ ഭാര്യ അയാളെ വിട്ടുപോയി. അവ
സ്വതന്ത്രരാക്കപ്പെടുന്ന തടവുകാർ
1956ൽ, സൗത്ത് ആഫ്രിക്കയിൽ വർണവിവേചനം കൊടുന്പിരികൊണ്ടിരിക്കുന്ന കാലം. ഒരുദിവസം ഒരു കറുത്ത ബാലൻ തന്റെ അമ്മയോടൊപ്പം വ
ദാവീദിനെപ്പോലെയോ? നെപ്പോളിയനെപ്പോലെയോ?
ഒരുകാലത്തു യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്. ഒരു സാധാരണക്കാരനായ
സ്വർണം കൂട്ടിവയ്ക്കുന്നതിനേക്കാൾ...
സ്കോട്ലൻഡിലായിരുന്നു ആൻഡ്രു കാർണെഗിയുടെ ജനനം (1835-1919). പന്ത്രണ്ട് വയസുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്ക
ദൈവത്തോടും മനുഷ്യരോടും അടുക്കാൻ...
നമ്മുടെ ഉപവാസം ഫലപ്രദമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം അതു സ്നേഹത്തോടെ ചെയ്യുക എന്നതാണ്. അപ്പോൾ, അതു നമ്മെ കൂട
പ്രാർഥനയ്ക്കു രണ്ടു ചിറകുകൾ...
1960ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ ആരംഭിച്ച ഒരു റോക്ക് ബാൻഡ് ആയിരുന്നു "ദ ബീറ്റിൽസ്'.ജോൺ ലെനൺ, പോൾ മക്കാർട്ട്നി, ജോർജ് ഹാര
മനസിലെ വേലിക്കെട്ടുകൾ
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മു
നാം ചെയ്യേണ്ട പ്രധാനപ്പെട്ട യുദ്ധം
ജാപ്പനീസ് ചരിത്രനോവലിസ്റ്റുകളിൽ ഏറെ പ്രസിദ്ധനാണ് എയ്ജിയോഷിക്കാവ (1892-1962). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ
നന്മയുടെ ഭണ്ഡാരത്തിലേക്കുള്ള സംഭാവന
1981 മുതൽ 1993 വരെ കൊക്കോ കോള കന്പനിയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ഡൊണാൾഡ് കിയോ (1926-2015). "
പണ്ടോറയും ഇളക്കാനാവാത്ത പ്രതീക്ഷയും
ഗ്രീക്ക് പുരാണകഥകൾ വായിച്ചിട്ടുള്ളവർക്ക് ഏറെ പരിചിതമായേക്കാവുന്ന ഒരു കഥ ഇവിടെ അനുസ്മരിക്കട്ടെ. സീയൂസ് ദേവൻ എപ്പി
എപ്പോഴും സന്തോഷിക്കാൻ എന്താണ് വഴി
ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ താരം എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ പ്രതിഭയാണ് ലയണൽ റിച്ചി. 1949ൽ ജനിച്ച അദ്ദേ
നാം ധരിക്കുന്ന കണ്ണട
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീ
ഹൃദയംകൊണ്ട്, വാക്കുകൊണ്ട്, ശബ്ദംകൊണ്ട്
1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്ര
സമയം പുതുവർഷ നാണയം
അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമ
അസന്തുഷ്ടരുടെ ക്രിസ്മസ് വിരുന്ന്
മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് ന
ആത്മാവിനു വേണ്ട ഓക്സിജൻ
ന്യൂസിലൻഡുകാരനായ പർവതാരോഹകനായിരുന്നു ആൻഡി ഹാരിസ് (1964-1996). നിരവധി പർവതങ്ങൾ കയറിയിറങ്ങിയിട്ടുള്ള അദ്ദേഹം 19
കൈയിലെടുക്കുന്ന കനൽക്കട്ട
അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (1756-1836). സന്പന്നമായ ഒരു കുടുംബ
കണ്ണാടിയിൽ കണ്ട ജീവിതം
1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യ
ആത്മാവിനെ അനുദിനം പൊതിയേണ്ട വസ്ത്രം
കുറേ വർഷം മുന്പ് അമേരിക്കയിലെ ഒരു റേഡിയോ സ്റ്റേഷൻ ഒരു മത്സരം നടത്തി. ആ റേഡിയോ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നവരുടെ എണ്ണം കൂട്
ആർച്ചിംബോൾഡോയുടെ പോർട്രേറ്റുകൾ
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജുസേപ്പേ ആർച്ചിംബോൾദോ (1527-1593). മിലാനിൽ
ശരിയായ മുറിയിലെ സന്തോഷം
ലോകമെന്പാടുമുള്ള വായനക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാർട്ടൂൺ കോമിക് സ്ട്രിപ്പാണ് പീനട്സ്. ചാൾസ് എം. ഫുൾസ് (1922-2000) എന്ന
ലോകത്തിന്റെ കണ്ണീർ ഒപ്പുന്നതിനു തുല്യം
2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ
ലാബിറിന്തുകളിൽനിന്നു പുറത്തു കടക്കാൻ
ലോകപ്രശസ്തനായ ഒരു സ്പാനിഷ് സാഹിത്യകാരനാണ് ജോർജ് ലൂയിസ് ബോർഹസ് (1899-1986). അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച അദ്
ക്ലോപ്മൻ ഡയമണ്ടിന്റെ ശാപം
വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന രണ്ട് വ്യക്തികൾ. അവരിലൊരാൾ ധനാഢ്യയായ ഒരു സ്ത്രീയായിരുന്നു. മറ്റെയാൾ ഒരു
അപൂർണതകളിലെ വിജയം...
2023ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ പ്രസിദ്ധനായ നോവലിസ്റ്റും നാടകകൃത്തും കവിയും ഉപന്യാസകാരനുമൊക്കെയാണ് ജോൺ
ദൈവത്തെ തേടിയിറങ്ങുന്ന ആത്മാവ്
സിന്ധിഭാഷയിലെ ഏറ്റവും പ്രമുഖനായ കവിയായി അറിയപ്പെടുന്നയാളാണ് ഷാ അബ്ദുൾ ലത്തിഫ് ബിറ്റായ് (1689-1752). ഒരു സൂഫി മിസ്റ്റി
ഒളിഞ്ഞുകിടക്കുന്ന രത്നങ്ങൾ
ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്തു ജീവിച്ചിരുന്ന ഒരു കഥാകാരനായിരുന്നു പു സോംഗ്ലിംഗ് (1640-1715). പണ്ഡിതനായി
സ്വയം മറന്നും സ്നേഹിച്ച കീയു
സ്വന്തക്കാരെയും മറ്റുള്ളവരെയുമൊക്കെ സ്നേഹിക്കുന്നു എന്നു പറയാൻ എളുപ്പമാണ്. എന്നാൽ, അതു പ്രകടമാക്കേണ്ടിവരുന്പോഴാ
പ്രലോഭനങ്ങൾ വരുന്ന വഴികൾ
പോളണ്ടിലെ കോക്ക് എന്ന പട്ടണത്തിൽ വസിച്ചിരുന്ന പ്രസിദ്ധനായ ഒരു റബ്ബി ആയിരുന്നു മെനാഹം മെൻഡൽ (1787-1859) യഹൂദമതഗ്രന്ഥ
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര് മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര് മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top