കണ്ണീരിലും മുഴങ്ങിയത് ഭീകരതയ്‌ക്കെതിരായ മുദ്രാവാക്യം
കണ്ണീരിലും മുഴങ്ങിയത് ഭീകരതയ്‌ക്കെതിരായ മുദ്രാവാക്യം
Saturday, April 26, 2025 1:42 AM IST
കൊച്ചി: ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ വീട്ടില്‍ ഇന്നലെ മുഴങ്ങിയത് ഭീകരതയ്‌ക്കെതിരായ മുദ്രാവാക്യം.

പൊതുദര്‍ശനം നടന്ന ചങ്ങമ്പുഴ പാര്‍ക്കിലും വീട്ടിലും ഒടുവില്‍ ശ്മശാനത്തിലും വരെ നീണ്ടു ഈ മുദ്രാവാക്യം വിളി. വര്‍ഗീയവാദത്തിനും ഭീകരതയ്ക്കുമെതിരായ ഉറച്ച മുദ്രാവാക്യങ്ങള്‍ കൂടിനിന്നവര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം രാമചന്ദ്രന്‍റെ കുടുംബവും ഏറ്റുവിളിച്ചു.

ഭാര്യ ഷീലയുടെ ആഗ്രഹപ്രകാരം മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആര്‍എസ്എസ് ഗണഗീതവും പാടി. ഭാരത് മാതാ കീ ജയ് വിളികളോടെയാണു കുടുംബം രാമചന്ദ്രന്‍റെ മൃതദേഹം മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്ടില്‍നിന്ന് ഇടപ്പള്ളി ശ്മശാനത്തിലേക്കു യാത്രയാക്കിയത്.


സംഭവത്തിനുശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ ആരതി മേനോന്‍റെ പ്രതികരണം സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രശംസ നേടിയിരുന്നു. അച്ഛന് വെടിയേറ്റതിനു പിന്നാലെ എല്ലാ കാര്യങ്ങള്‍ക്കും തങ്ങളുടെ ഡ്രൈവറും ഒരു കാഷ്മീരുകാരനും ഒപ്പമുണ്ടായിരുന്നു. ഇതിലൂടെ തനിക്ക് രണ്ടു സഹോദങ്ങളെയാണു കിട്ടിയതെന്നായിരുന്നു ആരതിയുടെ പ്രതികരണം.

ആരതിയുടെ വാക്കുകള്‍ രാജ്യത്തിന്‍റെ സന്ദേശമാണെന്നും പഹല്‍ഗാം ഭീകരാക്രമണം വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിക്കുന്നവര്‍ക്ക് ഇന്ത്യന്‍ജനത നല്‍കുന്ന ശക്തമായ മറുപടിയാണെന്നുമുള്ള കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.