മുഖ്യമന്ത്രി ലീഗിന്‍റെ മേൽ മക്കിട്ട് കയറുന്നു: പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി ലീഗിന്‍റെ മേൽ മക്കിട്ട്  കയറുന്നു: പ്രതിപക്ഷ നേതാവ്
Tuesday, June 25, 2024 1:23 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ന്യൂനപക്ഷ വർഗീയത പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രി ഇപ്പോൾ ഭൂരിപക്ഷ വർഗീയത ഇളക്കി വിടാൻ മുസ്‌ലിംലീഗിന്‍റെ മേൽ മക്കിട്ട് കയറുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തെരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും മുസ്‌ലിം മത ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടാൻ സിഎഎ മാത്രം മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ടിരുന്നു. ഫലം വന്നപ്പോൾ മാറ്റിപ്പിടിക്കുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനു വേണ്ടി എന്തിനാണ് മുസ്‌ലിംലീഗിന്‍റെ മേൽ മേക്കിട്ട് കയറുന്നത്.

എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോൾ ധീരമായ തീരുമാനമാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയതകളെ യുഡിഎഫ് ഒരുപോലെ എതിർക്കും.

അതുകൊണ്ട് കേരള രാഷ്‌ട്രീയത്തിന്‍റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു കക്ഷി പിന്തുണ പ്രഖ്യാപിച്ചപ്പോൾ അതു വേണ്ടെന്നു പറയാൻ ഞങ്ങൾ തീരുമാനം എടുത്തു. മൂന്ന് പതിറ്റാണ്ടോളം ജമാഅത്ത് ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും സിപിഎമ്മിനൊപ്പമായിരുന്നു. അപ്പോൾ അവർ മതേതരവാദിയായിരുന്നു.


2019ൽ ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് അവർ യുഡിഎഫിന് അനുകൂലമായി തീരുമാനം എടുത്തു. അന്നു മുതൽ അവർ വർഗീയവാദികളായി. ലീഗിനെ ആക്രമിച്ച് പുതിയ പോർമുഖം തുറക്കാനുള്ള തന്ത്രവും കൗശലവുമാണ് സിപിഎം വീണ്ടും നടത്തുന്നത്.

മൂന്നു ലക്ഷത്തിനും 2.5 ലക്ഷത്തിനും ജയിച്ച മുസ്‌ലിംലീഗിന്‍റെ മുഖം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മൂക്ക് താഴോട്ടായ ആരെങ്കിലും വിശ്വസിക്കുമോയെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.