മാന്നാര്‍: ആലപ്പുഴ എണ്ണയ്ക്കാട് പ്രദേശത്ത് കിണറുകളില്‍ നിന്ന് വ്യാപകമായി മോട്ടോറുകള്‍ മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റില്‍. ഹരിപ്പാട് കാര്‍ത്തികപള്ളി മഹാദേവികാട് കൈമൂട്ടില്‍ രാജേഷും ഭാര്യ താരയും ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് എണ്ണയ്ക്കാട് വില്ലേജ് ഓഫിസിലെ മോട്ടോര്‍ മോഷണം പോയത്. തുടര്‍ന്ന് എണ്ണയ്ക്കാട് യു.പി സ്‌കൂളിലെ മോട്ടോറും മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എണ്ണയ്ക്കാട് ക്ഷേത്രത്തിനു സമീപമുള്ള 19ാം നമ്പര്‍ അങ്കണവാടിയിലെയും, തയ്യൂര്‍ പരുത്തിയേത്ത് അരവിന്ദന്‍റെ വീട്ടിലെയും മോട്ടോറുകള്‍ മോഷണം പോയത്.

കൂടാതെ പെരിങ്ങിലിപ്പുറം, ഗ്രാമം, എണ്ണയ്ക്കാട് ഭാഗങ്ങളിലെ വിവിധ വീടുകളില്‍ നിന്നും മോട്ടോറുകള്‍ മോഷണം പോയതായി പിന്നീട് പരാതികളെത്തി. എണ്ണയ്ക്കാട് ആയുര്‍വേദ ആശുപത്രിയുടെ മോട്ടോര്‍ ഇളക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കൊണ്ടു പോകാന്‍ കഴിഞ്ഞില്ല.

കൂടാതെ ചില വീടുകളിലും മോഷണ ശ്രമം നടന്നു. വില്ലേജ് ഓഫിസില്‍ മോഷണം നടന്ന ദിവസം പുലര്‍ച്ചെ ഒരു സ്ത്രീയും പുരുഷനും സ്‌കൂട്ടറില്‍ മോട്ടോറുമായി പോകുന്നത് കണ്ടതായി പരിസരവാസി പൊലീസിനെ അറിയിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ അറസ്റ്റിലായത്. ആകെ ആറ് കേസുകളാണ് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് എ, എസ്.ഐ അഭിരാം സി.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍, സിപിഒ ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.