ഒരു റണ്ണകലെ നേപ്പാൾ വീണു; വന്‍ അട്ടിമറിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക
ഒരു റണ്ണകലെ നേപ്പാൾ വീണു; വന്‍ അട്ടിമറിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക
Saturday, June 15, 2024 10:04 AM IST
കിംഗ്സ്റ്റൺ: ട്വന്‍റി-20 ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറിക്ക് ഇരയാകാതെ പ്രോട്ടീസ് വീരന്മാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ നേപ്പാൾ വെറും ഒരു റണ്ണിനാണ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശേഷം കീഴടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് ഏഴുവിക്കറ്റിന് 114 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ, നാലില്‍ നാലു ജയങ്ങളുമായി ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ചു.

അവസാന ആറു പന്തില്‍ എട്ടു റണ്‍സായിരുന്നു നേപ്പാളിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് ഗുല്‍സന്‍ ഝാ. ഓട്‌നീല്‍ ബാര്‍ട്മന്‍ എറിഞ്ഞ ആദ്യ രണ്ടു പന്തിലും റണ്‍സില്ല. മൂന്നാം പന്തില്‍ ബൗണ്ടറി. ഇതോടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ നാലു റണ്‍സ് എന്ന നിലയിലെത്തി.

നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. വിജയലക്ഷ്യം രണ്ടുപന്തില്‍ രണ്ടു റണ്‍സ്. എന്നാല്‍ അഞ്ചാം പന്തില്‍ ഗുല്‍സനു റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. അവസാന പന്തിൽ സമനില പ്രതീക്ഷിച്ച് ബാറ്റർമാർ ഓടിയെങ്കിലും ഗുൽസൻ റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ ഒരു റണ്ണിന് ദക്ഷിണാഫ്രിക്ക വിയർത്തു ജയിച്ചു.


42 റണ്‍സെടുത്ത ആസിഫ് ഷെയ്ഖാണ് നേപ്പാളിന്‍റെ ടോപ് സ്‌കോറര്‍. അനില്‍ ഷാ (27), കുശാൽ ഭുർടെൽ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. ദക്ഷിണാഫ്രിക്കക്കായി തബ്റെയ്സ് ഷംസി നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ആന്‍‌റിച്ച് നോര്‍ക്യെ, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേപ്പാൾ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ അടിപതറുന്ന കാഴ്ചയാണു കണ്ടത്. റീസ ഹെന്‍ഡ്രിക്‌സ് (43) ആണ് ടോപ് സ്കോറർ. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. എയ്ഡന്‍ മാര്‍ക്രം (15), ക്വിന്‍റൺ ഡി കോക്ക് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍.

നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി കുശാല്‍ ഭുര്‍ടെല്‍ ആണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ കറക്കിവീഴ്ത്തിയത്. ദിപേന്ദ്ര സിംഗ് അയ്‌രി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<