പോക്‌സോ കേസില്‍ യെദിയൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്
പോക്‌സോ കേസില്‍ യെദിയൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്
Thursday, June 13, 2024 5:52 PM IST
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്.യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. ബംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസില്‍ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. സ്ഥലത്തില്ലാത്തതിനാല്‍ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു മറുപടി.

പോക്‌സോ കേസ് ആയതിനാല്‍ ജൂണ്‍ 15ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്.


ഫെബ്രുവരി രണ്ടിന് വീട്ടില്‍ അമ്മയോടൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്‌ക്കെതിരെയുള്ള പരാതി. അതേസമയം, കേസില്‍ യെദിയൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<