പൂഞ്ചിൽ വ്യാപക പരിശോധന; നിരവധിപേർ കസ്റ്റഡിയിൽ
പൂഞ്ചിൽ വ്യാപക പരിശോധന; നിരവധിപേർ കസ്റ്റഡിയിൽ
Monday, May 6, 2024 4:59 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നടത്തിയ തെരച്ചിലിൽ നിരവധിപേർ കസ്റ്റഡിയിൽ.

പൂഞ്ചിലെ സുരൻകോട്ട് തഹ്‌സിലിലെ ബക്രബാൽ (സനായി) പ്രദേശത്ത് നടന്ന ഭീകരാക്രമണത്തിൽ വ്യോമസേനയിലെ കോർപ്പറൽ വിക്കി പഹാഡെ കൊല്ലപ്പെടുകയും മറ്റ് നാല് വ്യോമസേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ലഷ്‌കർ ഭീകരൻ അബു ഹംസയുടെ നേതൃത്വത്തിലുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉധംപൂരിലെ നോർത്തേൺ കമാൻഡ് ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ മാറ്റി. ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.


ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ, ലോക്കൽ പോലീസും സൈന്യവും അർദ്ധസൈനിക സേനയും ഉൾപ്പെടെയുള്ള സുരക്ഷാ സേന ഞായറാഴ്ച രാവിലെ പൂഞ്ചിലെ പല പ്രദേശങ്ങളിലും ഭീകരരെ കണ്ടെത്തുന്നതിനായി വൻ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. സൈന്യം ഹെലികോപ്റ്റർ ഉപയോഗിച്ച് വ്യോമ നിരീക്ഷണം നടത്തി.

ജമ്മുവിലെ എഡിജിപി ആനന്ദ് ജെയിൻ, മുതിർന്ന സൈനിക ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജൻസികളും സുരൻകോട്ട് മേഖലയിലെ ആക്രമണ സ്ഥലം സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<