മുംബൈ: മഹാരാഷ്ട്രയിലെ താനെ മുനിസിപ്പൽ ആശുപത്രിയിലെ കൂട്ടമരണത്തിൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ കീഴിലുള്ള ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 18 രോഗികൾ മരിച്ചത്.

താനെയിലെ കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 രോഗികൾ മരിച്ചതായി സിവിക് കമ്മീഷണർ അഭിജിത് ബംഗാർ അറിയിച്ചിരുന്നു. പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചത്.

മരിച്ചവരിൽ ആറ് പേർ താനെ നഗരത്തിൽനിന്നുള്ളവരും, നാല് പേർ കല്യാണിൽ നിന്നും, മൂന്ന് പേർ സഹാപൂരിൽ നിന്നും, ഭിവണ്ടി, ഉല്ലാസ്നഗർ, ഗോവണ്ടി എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരുമാണ് മരിച്ചത്. ഒരു രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ 12 പേർ 50 വയസിനു മുകളിലുള്ളവരാണെന്നും ബംഗാർ കൂട്ടിച്ചേർത്തു.

ഗർഭിണികൾ ഉൾപ്പെടെയാണ് മരണപെട്ടത്. ഇത്രയധികം രോഗികൾ മരിച്ചത് ചികിത്സാ പിഴവുമൂലമാണെന്ന് ആരോപിച്ച് ആളുകൾ പ്രതിഷേധിച്ചതോടെ ആശുപത്രിക്ക് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.