തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് 72 ശതമാനത്തിലേക്ക്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചര ശതമാനത്തിലേറെ കുറവാണ് ഇത്തവണയുണ്ടായത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കുറവു പോളിംഗ് രേഖപ്പെടുത്തിയത്- 63.35 ശതമാനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ 74.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഏതാണ്ട് 11 ശതമാനം വോട്ടിന്റെ കുറവാണ് പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച അർധരാത്രി വരെ വോട്ടെടുപ്പു നടപടികൾ നീണ്ടുനിന്ന വടകര മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് ശതമാനം. 78.08 ശതമാനമാണ് ഇവിടത്തെ പോളിംഗ്. വെള്ളിയാഴ്ച രാത്രി 8.15ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഒൗദ്യോഗികമായി പുറത്തുവിട്ട കണക്കിനെ അപേക്ഷിച്ച് ഇവിടെ അർധരാത്രി വരെ വോട്ടെടുപ്പു നീണ്ടപ്പോൾ നാലര ശതമാനത്തിന്റെ വർധനയുണ്ടായി.
പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്,ബ്രാക്കറ്റിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ശതമാനം
തിരുവനന്തപുരം -66.46, (73.66)
ആറ്റിങ്ങൽ -69.41, (74.4)
കൊല്ലം -68.09, (74.66)
പത്തനംതിട്ട -63.35 (74.24)
മാവേലിക്കര -65.91, (74.23)
ആലപ്പുഴ -74.90, (80.25)
കോട്ടയം -65.60, (75.44)
ഇടുക്കി -66.53 (76.34)
എറണാകുളം -68.27 (77.63)
ചാലക്കുടി -71.84, (80.25)
തൃശൂർ -72.79, (77.92)
പാലക്കാട് -73.37 (77.72)
ആലത്തൂർ -73.20 (80.42
പൊന്നാനി -69.21, (74.98)
മലപ്പുറം -72.90, (75.49)
കോഴിക്കോട് -75.42, (81.65)
വയനാട് -73.48, (80.33)
വടകര -78.08, (82.57)
കണ്ണൂർ -76.92, (83.21)
കാസർഗോഡ് -75.94, (80.65)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.