ഡോ. കെ.പി. യോഹന്നാന്‍റെ സംസ്‌കാരം തിരുവല്ലയിൽ
ഡോ. കെ.പി. യോഹന്നാന്‍റെ സംസ്‌കാരം തിരുവല്ലയിൽ
Friday, May 10, 2024 1:43 AM IST
തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപകനും അധ്യക്ഷനുമായ അന്തരിച്ച ഡോ. കെ.പി. യോഹന്നാന്‍റെ (അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍) സംസ്‌കാരം തിരുവല്ലയിൽ നടക്കും.

സംസ്കാര തീയതി സംബന്ധിച്ച അന്തിമതീരുമാനം ഇന്നുണ്ടായേക്കും. സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്‍റ് തോമസ് പള്ളിയോടു ചേർന്നായിരിക്കും കെ.പി. യോഹന്നാന് അന്ത്യവിശ്രമസ്ഥലം ഒരുക്കുക. ഇതിനാവശ്യമായ ക്രമീകരണം ആരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ അമേരിക്കയില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കെ.പി. യോഹന്നാന്‍ ബുധനാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മൃതദേഹം ഡാളസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ.പി. യോഹന്നാന്‍റെ ഭാര്യയും മക്കളും അടക്കമുള്ളവര്‍ അമേരിക്കയിലുണ്ട്.

ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് യാതൊരു ദുരൂഹതയുമില്ലെന്ന് ബിലീവേഴ്സ് ചർച്ച് വക്താവ് ഫാ. സിജോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.