സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
സംവിധായകന്‍  സംഗീത് ശിവന്‍ അന്തരിച്ചു
Thursday, May 9, 2024 2:41 AM IST
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായഗ്രാഹകനുമായ സംഗീത് ശിവന്‍ (65) അന്തരിച്ചു. യോദ്ധ, ഗാന്ധർവം, വ്യൂഹം അടക്കം മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.

പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രഫറും ഛായാഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി, മാർ ഇവാനിയോസ് കോളജുകളിൽനിന്ന് പ്രീഡിഗ്രിയും ബികോം ബിരുദവും കരസ്ഥമാക്കി. അതിനുശേഷം പിതാവിനൊപ്പം ഡോക്കുമെന്‍ററികളിലും മറ്റും പ്രവർത്തിച്ചാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ആദ്യകാലത്ത് പ്രധാനമായും ഡോക്കുമെനന്‍ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആരംഭകാലത്ത് യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്കുമെന്‍ററികൾ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായാഗ്രാഹകനായി മാറിയ സഹോദരന്‍ സന്തോഷ് ശിവന്‍റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംഗീത് എത്തുന്നത്.

1990ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു ആദ്യ സംവിധാന സംരംഭം. പിന്നീട് മോഹൻലാലിനെ നായകനാക്കി ‘യോദ്ധ’ ഒരുക്കിയതും സംഗീത് ശിവൻ ആയിരുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനു പിന്നാലെ ബോളിവുഡില്‍ എട്ട് ചിത്രങ്ങൾ ബോളിവുഡിൽ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ.ആർ. റഹ്‌മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. സംഗീതിന്‍റെ ജോണി എന്ന സിനിമയ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

വ്യക്തിപരമായ വലിയ നഷ്ടമാണ് സംഗീത് ശിവന്‍റെ മരണത്തിലൂടെ ഉണ്ടായതെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ഭാര്യ: ജയശ്രീ. മക്കള്‍: സജന, ശാന്തനു. സഹോദരങ്ങൾ: സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.