മോദിക്കെതിരേ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയതെന്ന് കെ. സുധാകരൻ
മോദിക്കെതിരേ പ്രസംഗിക്കാൻ  ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയതെന്ന്  കെ. സുധാകരൻ
Thursday, May 9, 2024 2:41 AM IST
തിരുവനന്തപുരം: മോദിക്കെതിരേ പ്രസംഗിക്കാൻ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്കു മുങ്ങിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ.

വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥികൾക്കായി പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാർട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്. പല സംസ്ഥാനങ്ങളിലും സിപിഎം സ്ഥാനാർഥികൾ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരേ മത്സരിക്കുന്നുണ്ട്.

അവർക്കായി എല്ലായിടത്തും പ്രചാരണം നടത്തുന്നതു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് കാട്ടുന്ന സാമാന്യ മര്യാദപോലും പോളിറ്റ് ബ്യൂറോ അംഗവും സിപിഎമ്മിന്‍റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സ്വന്തം പാർട്ടിക്കാരോട് കാട്ടിയില്ല.

കേരളത്തിന്‍റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി വിദേശയാത്ര നടത്തിയിട്ടില്ല. 2005ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദാവോസിൽ സാന്പത്തിക ഉച്ചകോടിയിൽ പ്രസംഗിക്കാൻ പോയപ്പോൾ അന്ന് ധനമന്ത്രി വക്കം പുരുഷോത്തമന് ചുമതല കൈമാറിയിരുന്നു.

മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതുകൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.-സുധാകരൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.